കരമന കൊലപാതകം; രണ്ട് പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം കരമനയിൽ അനന്തു എന്നയുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. ബാലു, റോഷന്‍ എന്നിവരാണ് പിടിയിലായത്. അനന്തുവിന്റേത് കൊലപാതകമെന്ന് സൂചന നൽകി പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നിരുന്നു. അനന്തുവിന്റെ ദേഹമാസകലം മുറിവുകളുണ്ടായിരുന്നു.
മർദ്ദനത്തിന് കരിക്ക്, കല്ല്, കമ്പ് എന്നിവ ഉപയോഗിച്ചതായാണ് പോലീസ് വിലയിരുത്തൽ.
തിരുവനന്തപുരം കൊഞ്ചിറവിള സ്വദേശിയായ അനന്തുവിന്റെ മൃതദേഹം നീറമൺകര വനിതാ പോളിടെക്നിക്കിനു സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് കണ്ടെത്തിയത്. ബൈക്കിലെത്തിയ സംഘം അനന്തുവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് പോലീസ് നിഗമനം. തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള പരിക്കുകളുണ്ട്. തലയോട്ടി തകർന്ന നിലയിലായിരുന്നു. കേസ് പ്രത്യേക സംഘം അന്വേഷിക്കും. കഴിഞ്ഞ ദിവസം കൊഞ്ചിറവിളയിൽ നടന്ന ഉത്സവത്തിനിടെ അനന്തുവിന്റെ സുഹൃത്തുകളും മറ്റൊരു സംഘവുമായി സംഘർഷമുണ്ടായിരുന്നു. ഇതിന് പ്രതികാരമായാണ് അനന്തുവിനെ തട്ടിക്കൊണ്ടു പോയി
കൊലപ്പെടുത്തിയെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here