റഫാലിൽ കേന്ദ്ര സർക്കാരിന്റെ വാദം പൊളിഞ്ഞെന്ന് യെച്ചൂരി
റഫാൽ ഇടപാടിൽ സുപ്രീംകോടതി ക്ലീൻചിറ്റ് നൽകിയെന്ന കേന്ദ്രസർക്കാർ വാദം പൊളിഞ്ഞെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഴിമതി സർക്കാരിനെ പുറത്താക്കാൻ സമയമായെന്നും യെച്ചൂരി പറഞ്ഞു.
റഫാൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് ദി ഹിന്ദു പത്രം പുറത്തുവിട്ട രഹസ്യരേഖകൾ തെളിവായി സ്വീകരിക്കാൻ സുപ്രീംകോടതി ഇന്ന് അനുമതി നൽകിയിരുന്നു. അതിൻ്റെ പശ്ചാത്തലത്തിനാണ് യെച്ചൂരിയുടെ വിമർശനം.
പത്രം പുറത്തുവിട്ട രേഖകളുടെ അടിസ്ഥാനത്തിൽ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുതിർന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്, ബിജെപി മുൻ നേതാക്കളായ യശ്വന്ത് സിൻഹ, അരുണ്‍ ഷൂരി എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്. പുനഃപരിശോധന ഹർജി പരിഗണിക്കാമെന്നും കോടതി വ്യക്തമാകിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here