സ്ഫോടനങ്ങളെ തെരഞ്ഞെടുപ്പ് നേട്ടത്തിനുപയോഗിക്കുന്നു; ബിജെപിക്കെതിരെ ശ്രീലങ്കൻ ജനത
ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിൽ നടന്ന സ്ഫോടന പരമ്പരകളെ ബിജെപി തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കുപയോഗിക്കുന്നുവെന്നാരോപിച്ച് ശ്രീലങ്കൻ ജനത. ഇന്ത്യൻ മാധ്യമങ്ങളെയും പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ഇന്ത്യൻ രാഷ്ട്രീയക്കാരെയും സംബോധന ചെയ്തു കൊണ്ടാണ് ശ്രീലങ്കൻ ജനത ട്വിറ്ററിലൂടെ രംഗത്ത് വന്നത്.
How quickly Sri Lanka’s tragedy became India’s election fodder is shocking. Our country is in grief and their media and (BJP) politicians aren’t helping
— Indi Samarajiva (@indica) 21 April 2019
സംഭവം നടന്ന ദിവസം തന്നെ രാജസ്ഥാനിൽ നടന്ന ഒരു തെരഞ്ഞെടുപ്പ് റാലിയിൽ ഈ സ്ഫോടനങ്ങൾ ഉദ്ധരിച്ചു കൊണ്ട് ബിജെപിക്ക് വോട്ടു ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർത്ഥിച്ചിരുന്നു. ഭീകരവാദം അവസാനിപ്പിക്കാൻ ബിജെപിക്ക് വോട്ടു ചെയ്യണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം. ഇതിനെതിരെയാണ് ശ്രീലങ്കൻ ജനത രംഗത്ത് വന്നത്.
Shocked and disappointed to note Indian media and certain Indian politicians using Sri Lanka’s tragedy for their own political advantage. #EasterSundayAttackLK
— Aruni Abeyesundere (@aruni_t) 21 April 2019
ഈസ്റ്റർദിനത്തിൽ ശ്രീലങ്കലെ മൂന്നു ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാർപ്പിട സമുച്ചയങ്ങളിലുമുണ്ടായ സ്ഫോടനങ്ങളിൽ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറോളം പേർക്കു പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ മൂന്ന് ഇന്ത്യക്കാരും ശ്രീലങ്കൻ പൗരത്വമുള്ള മലയാളിയും ഉൾപ്പെടുന്നു.
Is it back to the 1980s for us? Weak and fragmented political elite, authoritarian but fragile state, divided society, internationalisation of internal conflicts, and incessant Indian interference? https://t.co/uLwYxxYe1r
— Dr Asanga Welikala (@welikalaa) 21 April 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here