സംസ്ഥാനത്ത് ചുഴലിക്കാറ്റിനു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ചുഴലിക്കാറ്റിനു സാധ്യതയെന്നു കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടാകുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്.
കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ട്.
തിരുവനന്തപുരത്തെ കടലാക്രമണ ബാധിത പ്രദേശങ്ങളില്‍ റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ സന്ദര്‍ശനം നടത്തി. ന്യൂന മര്‍ദ്ദത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 29 തിങ്കളാഴ്ച സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ നാല് ജില്ലകളില്‍ തിങ്കളാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദം 36 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്നവര്‍ നാളെ രാത്രിയോടെ തീരത്തേക്ക് മടങ്ങണമെന്നും നിര്‍ദേശമുണ്ട്.ശക്തമായ കടല്‍ക്ഷോഭത്തിനു സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഉരുള്‍പൊട്ടലിനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളമേഖലകളിലെ ജനങ്ങള്‍ ആവശ്യമാണെങ്കില്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണമെന്നും മുന്നറിയിപ്പുണ്ട് . മലയോര മേഖലകളില്‍ കൂടി വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തെക്കന്‍ കേരളത്തില്‍ ഇന്നലെയുണ്ടായ കടല്‍ക്ഷോഭത്തില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ തിരുവനന്തപുരം വലിയതുറയില്‍ റവന്യു മന്ത്രി ഇ.ചന്ദ്രശേഖരനും ജില്ലാ കളക്ടര്‍ കെ.വാസുകിയും സന്ദര്‍ശനം നടത്തി. തീരദേശ ജനതയുടെ സുരക്ഷ ഉറപ്പാക്കുമെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കുമെന്നും ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here