Advertisement

പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി

April 29, 2019
0 minutes Read

പട്ടണക്കാട്ട് പതിനഞ്ച് മാസം പ്രായമുള്ള കുഞ്ഞിനെ കൊന്നത് മൂക്കും വായും പൊത്തിപ്പിടിച്ചെന്ന് അമ്മയുടെ മൊഴി. കുഞ്ഞ് കരഞ്ഞപ്പോള്‍ പെട്ടന്നുണ്ടായ പ്രകോപനത്താലാണ് അങ്ങനെ ചെയ്തതെന്നും കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കൊല്ലപ്പെട്ട ആദിഷയുടെ അമ്മ ആതിര പൊലീസില്‍ കുറ്റം ഏറ്റു.

ആലപ്പുഴ പട്ടണക്കാട്ട് പതിനഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മ ആതിരയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കോടതിയിലെത്തിക്കും മുന്‍പ് പ്രതിയെ വീട്ടില്‍ തെളിവെടുപ്പിന് കൊണ്ടു പോകും. കുട്ടിയെ കൊന്ന കേസില്‍ കുറ്റസമ്മതം നടത്തിയ ആതിരയുടെ അറസ്റ്റ് ഇന്നലെ രാത്രിയോടെ രേഖപ്പെടുത്തിയിരുന്നു.

ഏക മകള്‍ ആദിഷയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നു പോലിസ് ചോദ്യം ചെയ്യലില്‍ ആതിര സമ്മതിച്ചിരുന്നു. കേസില്‍ ആതിര മാത്രമാണ് പ്രതിയെന്ന് പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ആതിരയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ന് അറസ്റ്റ് ചെയ്യാനായിരുന്നു തീരുമാനം എങ്കിലും ജില്ലാ പോലീസ് മേധാവി കെ എം ടോമിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് രാത്രി തന്നെ നടപടിയെടുത്തത്.

കസ്റ്റഡിയിലുള്ള പിതാവ് ഷാരോണ്‍ കൊലപാതക സമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് കണ്ടെത്തല്‍. നിരന്തരം കുടുംബകലഹം നടക്കുന്ന വീട്ടിലാണ് ദാരുണമായ കൊലപാതകം നടന്നത്. ഷാരോണിന്റെ അമ്മയെ മര്‍ദ്ദിച്ചതുമായി ബന്ധപ്പെട്ട് യുവാവും ഭാര്യയും 6 ദിവസം ജയിലില്‍ കിടന്നിരുന്നു. ഈ ആറു ദിവസവും കുഞ്ഞും ജയിലിലായിരുന്നു. കുടുംബം താമസിക്കുന്ന കൊല്ലംവെള്ളി കോളനിയിലെ വീട്ടില്‍ ഇന്ന് ഫോറന്‍സിക് വിഭാഗം തെളിവെടുക്കും. ഇതിന് ശേഷമായിരിക്കും പ്രതിയെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് എത്തിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top