‘ജാവേദ് അക്തറിന്റെ കണ്ണ് ചൂഴ്‌ന്നെടുക്കും’; മുഖാവരണ പരാമർശത്തിൽ ഭീഷണിയുമായി കർണിസേന
കവി ജാവേദ് അക്തറിന് കർണിസേനയുടെ ഭീഷണി. നിഖാബ് നിരോധിക്കുന്നതിനോട് തനിക്കെതിർപ്പില്ലെന്നും എന്നാൽ അതിനൊപ്പം ‘ഗൂംഘട്ട്’ നിരോധനവും നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഭീഷണി. വീട്ടിൽ കയറി ആക്രമിക്കുമെന്നും കണ്ണ് ചൂഴ്‌നെന്നെടുക്കുകയും നാവ് പിഴുതെടുക്കുകയും ചെയ്യുമെന്ന് കർണിസേന ഭീഷണിപ്പെടുത്തി.
ടൈംസ് ഓഫ് ഇന്ത്യക്ക് കർണി സേന മഹാരാഷ്ട്ര വിങ് പ്രസിഡണ്ട് ജീവൻ സിങ് സോളങ്കി അയച്ച വീഡിയോയിലാണ് ഈ ഭീഷണിയുള്ളത്. മൂന്നു ദിവസത്തിനകം മാപ്പ് പറയണമെന്നും ഇല്ലെങ്കിൽ പ്രത്യാഘാതങ്ങൾക്ക് തയ്യാറാകണമെന്നും ജീവൻ സിങ് വീഡിയോയിൽ പറയുന്നുണ്ട്.
മുഖാവരണം ധരിക്കുന്നത് സുരക്ഷാപരമായ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും എന്നാൽ നിഖാബ് മാത്രമായി നിരോധിച്ചതു കൊണ്ട് കാര്യമില്ലെന്നും ഗൂംഘട്ട് കൂടി നിരോധിക്കണമെന്നുമായിരുന്നു ജാവേദ് അക്തർ പറഞ്ഞത്. ഉത്തരേന്ത്യൻ നാടുകളിൽ ചില ജാതിവിഭാഗങ്ങൾ ധരിക്കുന്ന മുഖാവരണമാണ് ഗൂംഘട്ട്. അതേസമയം, തന്റെ വാക്കുകളെ ചിലർ വളച്ചൊടിക്കുന്നതായി ജാവേദ് അക്തർ ട്വിറ്ററിൽ കുറിച്ചു. നിഖാബ് ആയാലും ഗൂംഘട്ട് ആയാലും മുഖം മറയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Some people are trying to distort my statement . I have said that may be in Sri Lanka it is done for security reasons but actually it is required for women empowerment . covering the face should be stopped whether naqab or ghoonghat .
— Javed Akhtar (@Javedakhtarjadu) May 3, 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here