ആലപ്പുഴ നഗരത്തിലെ കനാല്‍ നവീകരണ പ്രവര്‍ത്തനം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും

ആലപ്പുഴ നഗരത്തിലെ കനാലുകളുടെ ആദ്യ ഘട്ട നവീകരണം ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകും. നാല് ഘട്ടമായി നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളില്‍ 9 പ്രധന കനാലുകളും 15 ചെറു കനാലുകളുമാണ് ആഴം കൂട്ടി സഞ്ചാര യോഗ്യമാക്കുന്നത്. 108 കോടി രൂപ ചെലവിലുള്ള കനാല്‍ നവീകരണം പൂര്‍ത്തിയാകുന്നതോടെ ആലപ്പുഴയുടെ ടൂറിസം മേഖലയ്ക്ക് തന്നെ അത് പൂത്തന്‍ പ്രതിച്ഛായ നല്‍കുമെന്നാണ് വിലയിരുത്തല്‍.
ആഴിയുടേയും പുഴകളുടേയും ഇടയില്‍ സ്ഥിതി ചെയ്യുന്ന പ്രദേശം എന്ന നിലയിലാണ് ഈ നഗരത്തിന് ആലപ്പുഴ എന്ന് പേര് ലഭിച്ചത്. നഗര ഹൃദയത്തിലൂടെ ഒവുകി നീങ്ങിയ കനാലുകളിലെ കെട്ട് വള്ളങ്ങളിലുള്ള സഞ്ചാരവും, വാണിജ്യ വ്യാപാരവുമ്ലെലാം ആലപ്പുഴയുടെ വിനോദ സഞ്ചാരമേഖലയുടെ മുഖ്യ ആകര്‍ഷണമായിരുന്നു. എന്നാല്‍ പിന്നീട് ഒഴുക്ക് മുറിഞ്ഞ് മാലിന്യ കൂമ്പാരങ്ങളായി തീര്‍ന്ന ഈ കനാലുകള്‍ മിക്കയിടങ്ങളിലും സഞ്ചാരയോഗ്യമല്ലാതായി. പോള ശല്യമടക്കമുള്ളവയും കനാല്‍ സഞ്ചാരത്തിനുള്ള മരണ മണി മുഴക്കി. ഈ ഘട്ടത്തിലാണ് കനാല്‍ നവീകരണത്തിലൂടെ ആലപ്പുഴയുടെ ചരിത്ര സൗന്ദര്യത്തെ തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ പദ്ധതികള്‍ തയ്യാറാക്കിയത്. നാല് ഘട്ടങ്ങളിലായി 9 പ്രധാന കനാലുകളും 15 ചെറു കനാലുകളും 108 കോടി രൂപ ചെലവില്‍ നവീകരിക്കാനുള്ള പദ്ധതി മാസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ചു. ഇതില്‍ കനാല്‍ വറ്റിച്ച് ചെളി കോരി വൃത്തിയാക്കുന്ന ഒന്നാം ഘട്ട പദ്ധതിയാണ് ഇപ്പോള്‍ പൂര്‍ത്തിയായി കൊണ്ടിരിക്കുന്നത്.
കാനലുകളിലേക്ക് മലിന ജലം ഒഴുക്കിവിടുന്ന ഹോട്ടലുകള്‍ക്ക് നഗരസഭ നോട്ടീസ് നല്കി കഴിഞ്ഞു. കനാലിലേക്ക് മറിഞ്ഞ് കിടക്കുന്ന കിടക്കുന്ന മരങ്ങള്‍ മുറിച്ച് മാറ്റി തുടങ്ങിയിട്ടുണ്ട്. ഒപ്പം പൊളിഞ്ഞ് വീണ കനാല്‍ ഭിത്തികള്‍ പുനര്‍ നിര്‍മ്മിക്കാനും പദ്ധതിയുണ്ട്. വാടക്കനാല്‍, വാണിജ്യകനാല്, വെസ്റ്റ് ജംഗ്ഷന് കനാല്‍, ഈസ്റ്റ് ജംഗ്ഷന് കനാല്‍, ഉപ്പൂട്ടി കനാല്‍, മുറിഞ്ഞ പുഴ തോട്, കൊട്ടാരം തോട്, ആലപ്പുഴ ചേര്‍ത്തല കാന്ല്, ആലപ്പുഴ- അമ്പലപ്പുഴ കനാല്‍ എന്നീ നഗരത്തിലെ പ്രധാന കനാലുകളില്‍ പോള ശല്യം ഒഴിവാക്കാന്‍ ഉപ്പ് വെള്ളം കടലില്‍ നിന്ന് പമ്പ് ചെയ്ത് കയറ്റി പിന്നീട് ആ വെള്ളം നീക്കം ചെയ്യും. കാനാല്‍ വെള്ളം കായലില്‍ എത്താതിരിക്കാന്‍ നാല് കാനാലുകളില്‍ റഗുലേറ്റര്‍ സ്ഥാപിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ നാലാം ഘട്ട നവീകരണത്തിന്റെ ഭാഗമായി്ടടാകും നടക്കുക. ഏതായാലും ആലപ്പുഴയുടെ പ്രൗഢമായ വാണിജ്യ- വിനോദ സഞ്ചാര ചരിത്രം തിരിച്ച് പിടിക്കാനുള്ള വലിയ ശ്രമത്തിന്റെ ആദ്യഘട്ടമാണ് ഈ മാസം 31 ന് പൂര്‍ത്തിയാകുക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here