ജേസൺ റോയ്ക്ക് അർദ്ധസെഞ്ചുറി; അഫ്ഗാനിസ്ഥാനെ തകർത്ത് ഇംഗ്ലണ്ട്

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിന് കൂറ്റൻ ജയം. അഫ്ഗാനിസ്ഥാൻ ഉയർത്തിയ 161 റൺസ് വിജയലക്ഷ്യം 9 വിക്കറ്റിനാണ് ഇംഗ്ലണ്ട് മറികടന്നത്. 17. 3 ഓവറിലാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം മറികടന്നത്. 89 റൺസെടുത്ത ജേസൺ റോയ് ആണ് ഇംഗ്ലണ്ടിൻ്റെ വിജയ ശില്പി.
ആദ്യ വിക്കറ്റിൽ ജോണി ബാരിസ്റ്റോയുമായി 77 രൺസിൻ്റെ കൂട്ടുകെട്ടുയർത്തിയ ജേസൺ റോയ് അഫ്ഗാൻ ബൗളർമാരെ തല്ലിച്ചതച്ചു. എട്ടാം ഓവറിൽ ബാരിസ്റ്റോ മുഹമ്മദ് നബിയ്ക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങിയെങ്കിലും ജോ റൂട്ടിനെ കൂട്ടു പിടിച്ച് റോയ് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു.
46 പന്തുകൾ നേരിട്ട റോയ് 11 ബൗണ്ടറികളും 4 സിക്സറുകളും സഹിതമാണ് 89 റൺസ് അടിച്ചു കൂട്ടിയത്. സഹ ഓപ്പണർ ജോണി ബാരിസ്റ്റോ 22 റൺസ് പന്തുകളിൽ 39 റൺസെടുത്തു. ജേസൺ റോയിയോടൊപ്പം 37 പന്തുകളിൽ 29 റൺസെടുത്ത ജോ റൂട്ടും പുറത്താവാതെ നിന്നു.
രണ്ടാം സന്നാഹ മത്സരത്തിൽ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഓസ്ട്രേലിയക്കെതിരെ ബാറ്റിംഗ് തകർച്ച നേരിട്ടു. നിശ്ചിത 50 ഓവറുകളിൽ 8 വിക്കറ്റ് നഷ്ടപ്പെടുത്തി 239 റൺസാണ് ശ്രീലങ്കയ്ക്ക് നേടാനായത്. ലഹിരു തിരിമന്നെ (56), ധനഞ്ജയ ഡിസിൽവ (43) എന്നിവരാണ് ശ്രീലങ്കയുടെ ടോപ്പ് സ്കോറർമാർ. മറുപടി ബാറ്റിംഗിനിറങ്ങിയ ഓസ്ട്രേലിയ അഞ്ച് ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 19 രൺസ് നേടിയിട്ടുണ്ട്. 11 റൺസെടുത്ത ഓപ്പണർ ആരോൺ ഫിഞ്ചിൻ്റെ വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. എട്ട് റൺസുമായി ഉസ്മാൻ ഖവാജയും റണ്ണൊന്നുമെടുക്കാതെ ഷോൺ മാർഷുമാണ് ക്രെസിൽ.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here