നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനം ഇന്ന്

ഇനിയുള്ള അഞ്ചു വർഷം സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ വിനിയോഗിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭരണത്തിൽ ജനങ്ങളുടെ പങ്കാളിത്തവും അവബോധവും ഉറപ്പാക്കും. പൊതുതിരഞ്ഞെടുപ്പിലെ വൻവിജയത്തിനുശേഷം ജന്മനാടായ ഗുജറാത്തിലെത്തിയ മോദി, അഹമ്മദാബാദിലെ റാലിയിൽ സംസാരിക്കുമ്പോഴാണു നിലപാടു വ്യക്തമാക്കിയത്. അതേസമയം നരേന്ദ്രമോദിയുടെ വാരണാസി സന്ദർശനം ഇന്ന് നടക്കും.
ലോക്‌സഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ ഇന്നലെ വൈകിട്ടാണ് നരേന്ദ്രമോദി ഗുജറാത്തിലെത്തിയത്. അഹമ്മദാബാദിലെ റാലിയിൽ ജനങ്ങളെ അഭിസമ്പോദന ചെയ്ത മോദി അർപ്പിച്ച വിശ്വാസത്തെ നീതികരിയ്ക്കും വിധം പ്രപർത്തിയ്ക്കും എന്ന് വാഗദാനം ചെയ്തു. വികസനവും തുല്യനീതിയും മാത്രമാകും ഇനിയുള്ള അഞ്ച് വർഷത്തെ ലക്ഷ്യം. സർക്കാരിന് അദ്യ പരിഗണന സാധാരണക്കാരന്റെ പ്രശ്‌നങ്ങളായിരിയ്ക്കും എന്നും മോദി വ്യക്തമാക്കി.
റാലിക്കു ശേഷം ഗാന്ധിനഗറിലെ വസതിയിലെത്തിയ മോദി, മാതാവ് ഹീരബെന്നിന്റെ അനുഗ്രഹം വാങ്ങി. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ മോദി ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. ഇന്ന് നരേന്ദ്രമോദി വാരണാസിയിലെത്തും കാശി വിശ്വനാഥ ക്ഷേത്ര സന്ദർശനമാണ് പ്രധാന പരിപാടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here