പൂഞ്ഞാർ മണ്ണിൽ നിന്നും നിയമസഭയുടെ പടി ഇനി പി സി ജോർജ് കാണില്ലെന്ന് ഈരാറ്റുപേട്ട ഇമാം; വീഡിയോ
മുസ്ലീം വിരുദ്ധ പരാമർശത്തിൽ പി സി ജോർജ് എംഎൽഎക്കെതിരെ കടുത്ത വിമർശനവുമായി പുത്തൻപള്ളി ഇമാം നാദിർ മൗലവി. പൂഞ്ഞാറിന്റെ മണ്ണിൽ നിന്നും നിയമസഭയുടെ പടി ഇനി പി സി ജോർജ് കാണില്ലെന്ന് മൗലവി പറഞ്ഞു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ഇവിടുത്തെ ക്രൈസ്തവ സമുദായവും ഹിന്ദു സമുദായവും മുസ്ലീം സമുദായവും ഒന്നിച്ച് നിൽക്കുന്നവരാണ്. ജാതിയും മതവും നോക്കാതെ നിൽക്കുന്നവരാണ് ഈരാട്ടുപേട്ടക്കാർ. ഈരാട്ടുപേട്ടക്കാർക്ക് വിലയിടാൻ പൂഞ്ഞാറിന്റെ എംഎൽഎ വളർന്നിട്ടില്ല. ഇയാളെ പുറത്താക്കാൻ ഈ നാട്ടുകാർക്ക് കഴിയുമെന്നും മൗലവി പറഞ്ഞു.
1980 മുതൽ മുസ്ലീം സമുദായത്തിന്റെ വോട്ട് വാങ്ങി ഒരുഭാഗത്ത് പിന്തുണയ്ക്കുകയും മറുഭാഗത്ത് പോയി കാല് വാരുകയും ചെയ്യുന്ന പി സിയുമായി സന്ധിസംഭാഷണത്തിനില്ലെന്ന് മൗലവി പ്രസംഗത്തിൽ വ്യക്തമാക്കുന്നു. പ .സി ജോർജ് മുസ്‌ലീം സമുദായത്തെ വർഗ്ഗീയ കാപാലികർക്ക് ഒറ്റിക്കൊടുത്തെന്നും മൗലവി കുറ്റപ്പെടുത്തി.
ഒരു ഫോൺ സംഭഷത്തിലായിരുന്നു മുസ്ലീങ്ങൾക്കെതിരെ പി സി ജോർജ് കടുത്ത ഭാഷയിൽ വിമർശനം ഉന്നയിച്ചത്. മുസ്ലീങ്ങൾ ശ്രീലങ്കയിലടക്കം കത്തോലിക്കാ പള്ളിക്കെതിരെ അക്രമണം നടത്തുകയാണെന്നും ഈരാറ്റുപേട്ടയിലെ മുസ്ലീങ്ങൾ തനിക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ജോർജ് പറഞ്ഞത് വിവാദമായിരുന്നു. ഇതിനെതിരെ നടത്തിയ പ്രതിഷേധ സംഗമത്തിലാണ് മൗലവി ജോർജിനെതിരെ ആഞ്ഞടിച്ചത്.
ആരെങ്കിലും ഇനി പി സി ജോർജിന് വോട്ട് ചെയ്യുമോ എന്ന് മൗലവി ചോദിക്കുമ്പോൾ കൂടി നിന്നവർ ഇല്ലെന്ന് വിളിച്ചു പറയുന്നതും പ്രസംഗത്തിന്റെ വീഡിയോയിൽ വ്യക്തമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here