Advertisement

ഇക്കുറി നീറ്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നത് പതിനഞ്ച് ലക്ഷം വിദ്യാര്‍ത്ഥികള്‍

June 3, 2019
Google News 0 minutes Read

സ്‌കൂള്‍ തലം മുതല്‍ ദേശീയ പ്രവേശന പരീക്ഷകള്‍ക്കായി പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നത് നിരന്തര കാഴ്ചയായി മാറിയിരിക്കുകയാണ്. ഒരു കാലഘട്ടത്തില്‍ ഒന്നോ രണ്ടോ കുട്ടിമാത്രം ദേശീയ തലത്തിലുള്ള പരീക്ഷകള്‍ എഴുതിയിരുന്നിടത്താണ് ഇപ്പോള്‍ പകുതിലധികം പേരും ഇത്തരം മത്സര പരീക്ഷകളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ കരിയര്‍ തെരഞ്ഞെടുക്കുന്നത്.

ഇതില്‍ കുട്ടികല്‍ ഏറെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നത് നീറ്റ് പരീക്ഷയിലാണ്. ഇക്കുറി പ്ലസ്ടൂ കഴിഞ്ഞ്  പതിനഞ്ച് ലക്ഷം വിദ്യാര്‍ത്ഥികളാണ് നീറ്റ് പരീക്ഷ യെഴുതി ഫലം കാത്തിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ട ഒരു കാര്യം കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി എംബിബിഎസ് സീറ്റുകള്‍ ഇവിടെ ഇല്ല എന്നാണ്.

നീറ്റ്‌ പരീക്ഷയില്‍ വിജയിക്കാന്‍ 50 പേര്‍സെന്റിലാണ് മാര്‍ക്ക് കണക്കാക്കുന്നത്. അതായത് 720 മാര്‍ക്കില്‍ 120 മാര്‍ക്ക് നേടിയാല്‍ മാത്രമെ ജയിക്കുകയുള്ളൂ. എന്നാല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളില്‍ എതാണ്ട് ഏഴു ലക്ഷം വിദ്യാര്‍ത്ഥികള്‍ വിജയിക്കുന്നുണ്ട്. ഇതില്‍ അറുനൂറില്‍ കൂടുതല്‍ മാര്‍ക്ക് നേടുന്നവര്‍ക്കാണ് പ്രവേശനം ലഭിക്കുക.
ഇതില്‍ 600 നും 400 ഇടയില്‍ മാര്‍ക്ക് നേടിയാല്‍ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനം ലഭിക്കും.

മറ്റൊന്ന് സ്വകാര്യ സീറ്റുകളില്‍ ഈടാക്കുന്ന ഫീസാണ് 15 മുതല്‍ 20 ലക്ഷം രൂപ വരെയാണ് ഫീസ് ഇനത്തില്‍ വിദ്യാര്‍ഥികളില്‍ നിന്നും ഈടാക്കുന്നത്. എന്നാല്‍ ഇന്ത്യയ്ക്ക് പുറത്ത് ഇത് 2,3ലക്ഷം മാത്ര മാകുന്നു എന്നതാണ്.  അതു കൊണ്ടുതന്നെ ഡോക്ടര്‍ ആകാന്‍ ആഗ്രഹിക്കുന്ന മിക്ക വിദ്യാര്‍ത്ഥികളും വിദേശത്തു പോയി എംബിബിഎസ് എന്ന സ്വപ്നം സഫലീകരിക്കുന്നുമുണ്ട്. ഇങ്ങനെ തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളില്‍ ചിലത് മാത്രമാണ് ഉക്രൈനിലെ മെഡിക്കല്‍ യൂണിവേഴ്സിറ്റികളായ ഒഡേസ നാഷനല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയും സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റി മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടുമൊക്കെ…

ഉക്രൈനിലെ സര്‍ക്കാര്‍ യൂണിവേഴ്സിറ്റികളിലെ എംബിബിഎസ് കോഴ്സുകള്‍ ലോകമെമ്പാടും അംഗീകരിക്കപ്പെട്ടിട്ടുള്ളതാണ്. ഇവിടെ ഒരു ക്ലാസ്സില്‍ 20 വിദ്യാര്‍ത്ഥികളെ മാത്രമെ അനുവദിക്കുകയുള്ളൂ. ഇത് വിദ്യാര്‍ത്ഥികള്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം നേടാന്‍ ഏറെ സൗകര്യപ്രദമായിരിക്കും . ഉക്രൈനില്‍ എംബിബിഎസ് സീറ്റ് ലഭിക്കുന്നതിന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയിട്ടുള്ള കാര്യം ഒരേ പേരില്‍ ഇന്ത്യയിലും ഉക്രൈനിലും റജിസ്റ്റര്‍ ചെയ്തിട്ടുള്ള വിദ്യാഭ്യാസ കണ്‍സള്‍ട്ടന്റ് മുഖേന മാത്രമേ വിദ്യാര്‍ത്ഥിപ്രവേശനം നടത്താവൂ എന്നതാണ് കഴിഞ്ഞ 13 വര്‍ഷങ്ങളായി അസ്പയര്‍ എബ്രോഡ് സ്റ്റഡീസ് വിദ്യാര്‍ത്ഥികള്‍ക്ക് ഉക്രൈനില്‍ ഉന്നത വിദ്യാഭ്യാസത്തിന് സൗകര്യം ഒരുക്കിക്കൊടുക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here