Advertisement

മതത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി

June 15, 2019
Google News 0 minutes Read

ഒരു മതവിഭാഗത്തെ അവഹേളിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു മതവിഭാഗത്തിന്‍റെ ചിഹ്നത്തെ ഉപയോഗപ്പെടുത്തി ഈ വിഭാഗത്തെയാകെ അപമാനിക്കുന്നതു ശരിയല്ല. ആവിഷ്കാര സ്വാതന്ത്ര്യവുമായി അതിനു ബന്ധമില്ലെന്നു ഡൽഹി കേരള ഹൗസിലെ പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കി.

ക്രൈസ്തവ മെത്രാന്‍റെ അംശവടിയെ അപമാനിക്കുന്ന കാർട്ടൂണിനു സംസ്ഥാന ലളിതകലാ അക്കാദമിയുടെ അവാർഡ് നൽകിയ സംഭവത്തിൽ ആദ്യമായാണു മുഖ്യമന്ത്രി പരസ്യ പ്രതികരണം നടത്തിയത്. സാംസ്കാരിക മന്ത്രി എ.കെ. ബാലൻ നിയമസഭയിൽ നടത്തിയ പ്രസ്താവന അടിവരയിട്ട് ശരിവയ്ക്കാൻ മുഖ്യമന്ത്രി മടിച്ചില്ല. ഒരു പടി കൂടി കടന്ന്, ഒരു മതവിഭാഗത്തെ അപമാനിക്കാൻ അനുവദിക്കില്ലെന്നും അതിനെ ആവിഷ്കാരസ്വാതന്ത്ര്യവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും പിണറായി ഓർമിപ്പിച്ചു.

ഒരു വിഭാഗത്തെ അപമാനിക്കാൻ സർക്കാർ കൂട്ടുനിൽക്കില്ല. സർക്കാരിന് അങ്ങിനെയൊരു ഉദ്ദേശമില്ല. ഒരു മതവിഭാഗത്തെ ആ വിഭാഗത്തിന്‍റെ ചിഹ്നങ്ങൾ ഉപയോഗിച്ച് അവഹേളിക്കുന്നതും അപമാനിക്കുന്നതും ശരിയല്ല. അതു സർക്കാരിന്‍റെ പേരിലാകുന്പോൾ അംഗീകരിക്കാനാകില്ല. ഏതു മതവിഭാഗത്തിനായാലും അവരുടേതായ പ്രോൽസാഹനം നൽകുന്നതാണ് സർക്കാർ നിലപാട്.

അനാവശ്യമായി സർക്കാരിനെ ഈ പ്രശ്നത്തിൽ ബന്ധപ്പെടുത്തുന്നതാണ് സർക്കാരിന്‍റെ അവാർഡ് നൽകിയ നടപടി. അതുകാണ്ടാണു അക്കാദമിയോട് അതു പരിശോധിക്കണമെന്നു നിർദേശിച്ചത്. സർക്കാർ നേരിട്ട് അവാർഡ് റദ്ദാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here