കർദ്ദിനാൾ ജോർജ് ആലഞ്ചേരിക്ക് അധികാരം തിരികെ നൽകി
കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും ചുമതലകൾ നൽകി വത്തിക്കാന്റെ പുതിയ ഉത്തരവ്. രൂപതയിലെ അഡ്മിനിസ്‌ട്രേറ്റർ ഭരണം അവസാനിപ്പിച്ചു. ബിഷപ്പ് മനത്തോടത്തോട് സ്ഥാനമൊഴിയാനും നിർദ്ദേശം നൽകി.
ഭൂമി ഇടപാട് വിവാദത്തെ തുടർന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് എറണാകുളം-അങ്കമാലി രൂപതയ്ക്ക് അഡ്മിനിസ്‌ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയത്. പാലക്കാട് അതിരീപത ബിഷപ്പ് ജേക്കബ് മാനത്തോടത്തിനെ അഡ്മിനിസ്‌ട്രേറ്റർ ആക്കിക്കൊണ്ടായിരുന്നു ഉത്തരവ്. എന്നാൽ ഇപ്പോൾ മാർ ജോർജ് ആലഞ്ചേരിക്ക് വീണ്ടും അധികാര ചുമതല തിരിച്ചു നൽകുകയായിരുന്നു.
അതേസമയം, സഹായ മെത്രാന്മാർക്കെതിരെ ശക്തമായ നടപടിക്ക് സാധ്യതയുണ്ട്. ഭൂമി ഇടപാടിനെ തുടർന്ന് വൈദിക പ്രതിഷേധവുമായി എത്തിയതിന് പിന്നിൽ സഹായ മെത്രാന്മാരായ മാർ സെബാസ്റ്റ്യനെതിരെയും മാർ ജോസ് പുത്തൻവീട്ടിലുമാണെന്നായിരുന്നു മറുപക്ഷത്തിന്റെ ആരോപണം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here