ഐസ്‌ക്രീംപാര്‍ലര്‍ കേസില്‍ വിഎസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി
ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വി എസ് അച്യുതാനന്ദനെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് വി എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ചോദ്യം.
മന്ത്രി പികെ കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസിന്റെ ആവശ്യം.
മുന്‍ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെട്ട കേസില്‍ ബന്ധു കെഎ റൗഫ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐ അന്വേഷിക്കണമെന്നാണ് വിഎസ്സിന്റെ ആവശ്യം. കേസ് അട്ടിമറിക്കപ്പെട്ടെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നതിന് എന്ത് തെളിവാണുള്ളതെന്ന് വിഎസിനോട് ചോദിച്ചു. തുടരന്വേഷണമോ പുനരന്വേഷണമോ നിര്‍ദ്ദേശിക്കാനുള്ള എന്ത് തെളിവുകളാണ് വിഎസ് കീഴ്‌ക്കോടതിയില്‍ ഹാജരാക്കിയത്. ഭരിക്കുന്നത് നിങ്ങളുടെ സര്‍ക്കാരല്ലേയെന്നും, പിന്നെ എന്ത് കൊണ്ട് തുടരന്വേഷണത്തിന് ഉത്തരവിടുന്നില്ലെന്നും കോടതി വിഎസ്സിനോട് ചോദിച്ചു. പിന്നാലെ ഹര്‍ജി പന്നീട് പരിഗണിക്കാനായി മാറ്റി.
നേരത്തേ ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സംസ്ഥാനസര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. കേസ് അന്വേഷണം അവസാനിപ്പിക്കാനുള്ള പൊലീസ് റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ അച്യുതാനന്ദന്‍ നല്‍കിയ പുനഃപരിശോധനാ ഹര്‍ജി തള്ളാനും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കേസിലെ അന്വേഷണം വര്‍ഷങ്ങള്‍ക്ക് മുന്നേ അവസാനിച്ചതാണ്. അതില്‍ ഇനി വേറെ ഒരു അന്വേഷണത്തിന്റെ ആവശ്യമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here