പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിദ്ധരിപ്പിച്ച് പതിനാറുകാരനെ പീഡിപ്പിച്ചു; സിദ്ധന് പിടിയില്‍

പ്രാർത്ഥിച്ച് രോഗം മാറ്റാമെന്നു തെറ്റിധരിപ്പിച്ച് 16കാരനെ പീഡിപ്പിച്ച സിദ്ധനെ പൊലീസ് പിടികൂടി. കൊല്ലം പത്തനാപുരം സ്വദേശി അബ്ദുള്‍ കരീം ആണ് പിടിയിലായത്. തൃക്കുന്നപ്പുഴയിൽ നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥനയും മന്ത്രവാദവും ഒക്കെയായി തൃക്കുന്നപ്പുഴ, ഹരിപ്പാട് മേഖലകളിൽ ഇയാളെ പലപ്പോഴും കാണാറുണ്ടെന്ന് പൊലീസ് അറിയിച്ചു.
രാവിലെ പള്ളിമുക്കിലുള്ള ഒരു വീട്ടിലെത്തിയ ഇയാൾ വീട്ടുകാരോട് കുടുംബ സാഹചര്യങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ മകന് പനിയുണ്ടെന്ന് കുട്ടിയുടെ അമ്മ പറഞ്ഞതിനെത്തുടർന്ന് പ്രാര്‍ത്ഥിച്ച് രോഗം ഭേദമാക്കാമെന്ന് ഇയാൾ അമ്മയെ പറഞ്ഞു വിശ്വസിപ്പിച്ചു. ശേഷം ചികിത്സിക്കാനെന്ന വ്യജേന കുട്ടിയെ മുറിക്കുള്ളിലേക്ക് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ അമ്മയുടെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അബ്ദുള്‍ കരീം രക്ഷപ്പെട്ടു.
നാട്ടുകാരാണ് പൊലീസില്‍ വിവരം അറിയിക്കുന്നത്. പിന്നാലെ നടത്തിയ അന്വേഷണത്തില്‍ ഹരിപ്പാട് വച്ച് പ്രതി പിടിയിലായി. പോക്സോ നിയമപ്രകാരം അബ്ദുള്‍ കരീമിന് എതിരെ തൃക്കുന്നപ്പുഴ പൊലീസ് കേസെടുത്തു. പ്രതിയെ നാളെ കോടതിയില്‍ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here