കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി; നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് 8 എംഎൽഎമാർ വിട്ടുനിന്നു
കർണാടകയിൽ കുമാരസ്വാമി സർക്കാരിന് ഭൂരിപക്ഷം നഷ്ടമായി. കോൺഗ്രസ് വിളിച്ച നിയമസഭാ കക്ഷിയോഗത്തിൽ യോഗത്തിൽ നിന്ന് വിമതർക്കു പുറമേ എട്ട് എംഎൽഎമാർ കൂടി വിട്ടുനിന്നു. ഇതിൽ 5 എം എം എൽ എമാർ വിശദീകരണം നൽകി. കെ സുധാകർ , എം ടിബി നാഗരാജ്, രാജീവ് ഗൗഡ, തുക്കാറാം, ഫാത്തിമ എന്നിവരാണ് വിശദീകരണം നൽകിയത്. റോഷൻ ബേഗടക്കം 8 പേരാണ് വിട്ടു നിന്നത്.
കൂറുമാറിയ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന് കോൺഗ്രസ് , സ്പീക്കറോട് ആവശ്യപ്പെടും. ബിജെപിയുമായി ചേർന്ന് സർക്കാരിനെ അട്ടിമറിക്കാൻ വിമത എംഎൽഎമാർ ശ്രമിച്ചുവെന്ന് കോൺഗ്രസ് നേതാവ് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
സർക്കാർ നിലനിൽക്കുമെന്ന് പ്രതീക്ഷ പങ്കുവച്ച എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. അത്ഭുതങ്ങൾ സംഭവിക്കുന്നത് ഒരു ദിവസം കൊണ്ടല്ലെന്നും എല്ലാം കാത്തിരുന്നു കാണാമെന്നും പ്രതികരിച്ചു.
വിമത എംഎൽഎമാരുടെ രാജിക്കാര്യത്തിൽ നിയമാനുസൃത നിലപാട് സ്വീകരിക്കുമെന്നും ഭരണഘടനാപരമായ മൂല്ല്യം ഉയർത്തിപ്പിടിക്കുമെന്നും കർണാടക സ്പീക്കർ കെ.ആർ രമേഷ്‌കുമാർ പ്രതികരിച്ചു.
അതിനിടെ, കർണാടക പ്രതിസന്ധി പാർലമെന്റിന്റെ ഇരു സഭകളേയും പ്രക്ഷുബ്ധമാക്കി. ലോക്‌സഭയിൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് സപീക്കർ അനുമതി നിഷേധിച്ചു. മുദ്രാവാക്യം വിളിച്ച കോൺഗ്രസ് എം പിമാരെ സ്പീക്കർ ശാസിച്ചു. തുടർന്ന് അംഗങ്ങൾ സഭ വിട്ടിറങ്ങി. ബഹളത്തെ തുടർന്ന് രാജ്യസഭാ നടപടികൾ രണ്ട് മണി വരെ നിർത്തി വച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here