Advertisement

കോഴിക്കോട് ചികിത്സ പിഴവ് മൂലം ദളിത് യുവാവ് മരിച്ച സംഭവം; സർജറി വിഭാഗം മേധാവിയെ സസ്‌പെന്റ് ചെയ്തു

August 4, 2019
0 minutes Read

ചികിൽസ പിഴവ് മൂലം ദളിത് യുവാവ് മരിച്ച സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രയിലെ സർജറി വിഭാഗം മേധാവി ഡോ. കെ സി സോമനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു. പിത്താശയത്തിലെ കല്ല് നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയക്ക് ശേഷം ചേമഞ്ചേരി തുവ്വക്കോട് സ്വദേശി ടി.സി ബൈജു മരിച്ച സംഭവത്തിലാണ് നടപടി.

കഴിഞ്ഞ മെയ് 18 നായിരുന്നു ബൈജുവിന്റെ മരണം. ചികിൽസാ പിഴവ് മൂലമാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കൾ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബന്ധുക്കൾ മുഖ്യമന്ത്രിക്കും ആരോഗ്യവകുപ്പ് മന്ത്രിക്കും കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്കും പരാതി നൽകിയിരുന്നു.തുടർന്ന് അന്വേഷണത്തിനായി നാലംഗ സംഘത്തെ നിയോഗിക്കുകയായിരുന്നു.

ശസ്ത്രക്രിയക്ക് ശേഷം ഗുരുതരാവസ്ഥയിലായ ബൈജുവിന് തുടർ ചികിത്സ നൽകുന്നതിൽ കാലതാമസം നേരിട്ടെന്നും വയറിനകത്ത് പിത്തരസം പരന്നൊഴുകി വൃക്കകളുടെ പ്രവർത്തനം തകരാറിലായതാണ് മരണ കാരണമെന്നും അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിലാണ് ഡോ. കെ.സി സോമനെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ആരോഗ്യ വകുപ്പ് അഡീഷണൽ സെക്രട്ടറി പുറപ്പെടുവിച്ചിരിക്കുന്നത്.ഓപ്പറേഷൻ നടന്ന ദിവസം മാത്രമാണ് യൂണിറ്റ് മേധാവിയായ ഡോ. കെ.സി.സോമൻ രോഗിയെ കണ്ടത്. പിന്നീട് അദ്ദേഹം അവധിയിലായിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് ഡോ. രാഗേഷാണ് രോഗിക്ക് തുടർചികിത്സ നൽകിയത്. ഡോ. സോമനും രാഗേഷും തമ്മിലുള്ള അകൽച്ചയാണ് രോഗിക്കു വിനയായതെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top