Advertisement

വിജയ് ഹസാരെ ട്രോഫി: അർധസെഞ്ചുറിക്ക് രണ്ട് റൺസകലെ സഞ്ജു പുറത്ത്; ജാർഖണ്ഡിനെതിരെ കേരളം മികച്ച നിലയിൽ

October 2, 2019
Google News 0 minutes Read

വിജയ് ഹസാരെ ട്രോഫിയിൽ ജാർഖണ്ഡിനെതിരെ കേരളം മികച്ച നിലയിൽ. മഴ മൂലം 36 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ജാർഖണ്ഡിൻ്റെ 258നു മറുപടി ബാറ്റിംഗിനിറങ്ങിയ കേരളം വിക്കറ്റ് 4 നഷ്ടത്തിൽ 179 റൺസെടുത്തിട്ടുണ്ട്. അരസെഞ്ചുറിക്ക് രണ്ട് റൺസ് അകലെ സഞ്ജു സാംസൺ വീണെങ്കിലും വിഷ്ണു വിനോദിൻ്റെ തുടരുന്ന ഫോമാണ് കേരളത്തെ മികച്ച നിലയിലെത്തിച്ചത്.

കഴിഞ്ഞ മത്സരത്തിൽ നിന്ന് വ്യത്യസ്തമായ ഓപ്പണിംഗ് ജോഡിയെയാണ് കേരളം പരീക്ഷിച്ചത്. കഴിഞ്ഞ വിനൂപ് മനോഹരനു പകരം ഓൾറൗണ്ടർ ജലജ് സക്സേന വിഷ്ണു വിനോദിനൊപ്പം ഇന്നിംഗ്സ് ഓപ്പൺ ചെയ്യാനെത്തി. ആദ്യ വിക്കറ്റിൽ വിഷ്ണുവിനൊപ്പം 66 റൺസ് കൂട്ടിച്ചേർത്ത ജലജ് ഈ തീരുമാനത്തെ സാധൂകരിച്ചു. 18 പന്തുകളിൽ മൂന്ന് ബൗണ്ടറികളും ഒരു സിക്സറും സഹിതം 25 റൺസെടുത്ത ജലജ് ആറാം ഓവറിൽ പുറത്തായി. രാഹുൽ ശുക്ല ജലജിനെ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു.

തുടർന്ന് സഞ്ജു സാംസൺ ക്രീസിലെത്തി. കഴിഞ്ഞ മത്സരത്തിൽ നിർത്തിയ ഇടത്തു നിന്ന് ബാറ്റിംഗ് തുടർന്ന സഞ്ജു വിഷ്ണുവുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 63 റൺസ് കൂട്ടിച്ചേർത്തു. 40 പന്തുകളിൽ ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 48 റൺസെടുത്ത സഞ്ജു 15ആം ഓവറിലാണ് പുറത്തായത്. സഞ്ജുവിനെ അനുകുൾ റോയ് ക്ലീൻ ബൗൾഡാക്കുകയായിരുന്നു.

തുടർന്ന് സച്ചിൻ ബേബിയും വിഷ്ണു വിനോദും ചേർന്ന് മൂന്നാം വിക്കറ്റിൽ 37 റൺസിൻ്റെ കൂട്ടുകെട്ട്. അർധസെഞ്ചുറിയ്ക്ക് തൊട്ടുപിന്നാലെ വിഷ്ണു വിനോദിനെ ഉത്കർഷ് സിംഗിൻ്റെ പന്തിൽ ഇഷാൻ കിഷൻ പിടികൂടി. 44 പന്തുകളിൽ ആറു ബൗണ്ടറികളും രണ്ട് സിക്സറുകളും സഹിതം 56 റൺസെടുത്താണ് വിഷ്ണു പുറത്തായത്. റോബിൻ ഉത്തപ്പ (1) വന്നതും പോയതും ഒരുമിച്ചായി. ഉത്കർഷിനു രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് ഉത്തപ്പ മടങ്ങിയത്.

22 ഓവർ അവസാനിക്കുമ്പോൾ കേരളം നാലു വിക്കറ്റ് നഷ്ടത്തിൽ 179 റൺസെന്ന നിലയിലാണ്. 14 ഓവറിൽ 79 റൺസ് കൂടിയാണ് കേരളത്തിനു ജയിക്കാൻ വേണ്ടത്. 24 പന്തുകളിൽ 33 റൺസെടുത്ത സച്ചിൻ ബേബിയും 3 റൺസെടുത്ത പൊന്നം രാഹുലുമാണ് ക്രീസിൽ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here