കൂടത്തായി കൊലപാതക കേസ്; ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിച്ച് മുഖ്യ പ്രതി ജോളി
കൂടത്തായി കൊലപാതക കേസിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ കുറ്റ സമ്മതം നടത്തി മുഖ്യ പ്രതി ജോളി. ആറ് കൊലപാതകങ്ങളും ചെയ്തത് താൻ തന്നെയെന്ന് ജോളി വ്യക്തമാക്കി.
ചോദ്യം ചെയ്യലിന്റെ ഒന്നാംഘട്ടം പൂർത്തിയാകുമ്പോഴാണ് ആറ് കൊലപാതകവും ചെയ്തത് താൻ തന്നെയെന്ന അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞുകൊണ്ട് ജോളി കുറ്റ സമ്മതം നടത്തിയത്. വീട്ടിലെ ഭരണം പിടിക്കാനാണ് ആദ്യ ഭർത്താവ് റോയിയുടെ മാതാവിനെ കൊലപ്പെടുത്തിയത്. സ്വത്തിനു വേണ്ടി അച്ഛനേയും, അതിനു ശേഷം റോയി എന്നിങ്ങനെയായിരുന്നു കൊലാപതകങ്ങൾ.
എന്നാൽ, മകളുടെ കൊലപാതകത്തെ കുറിച്ച് ചോദിച്ചപ്പോൾ ‘അതിനെക്കുറിച്ച് ഇപ്പോൾ പറയുന്നില്ല സർ’ എന്ന് പൊട്ടിക്കരഞ്ഞുകൊണ്ടയിരുന്നു ജോളിയുടെ മറുപടി. ജോളിയെ വിശദമായ ചോദ്യം ചെയ്യലിനു വിധേയയാക്കുന്നതിനു മുമ്പ് തന്നെ എസ്പി സൈമണും രണ്ട് ഉദ്യോഗസ്ഥരും പതിനഞ്ചു മിനിട്ടോളം സംസാരിച്ചിരുന്നു. ഈ ഘട്ടത്തിൽ താൻ എല്ലാം പറയാം എന്ന് ഉദ്യോഗസ്ഥരോട് ജോളി സമ്മതിച്ചിരുന്നു. ‘ഇനി ഒന്നും പറയാതിരുന്നിട്ട് കാര്യമില്ല… എല്ലാ കുറ്റ സമ്മതവും നടത്തി ശിക്ഷയിൽ ഇളവ് തേടുന്നതാണ് നല്ലത്’ എന്ന ബന്ധുവിന്റെ ഉപദേശ പ്രകാരമാണ് താൻ ഇല്ലാം തുറന്നു പറയാൻ തയാറാവുന്നതെന്നും ജോളി പറഞ്ഞു. ചോദ്യം ചെയ്യൽ പുലർച്ചെയും തുടരും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here