Advertisement

പത്തുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ ക്രൈംബ്രാഞ്ച്

October 12, 2019
Google News 0 minutes Read

പത്തുവര്‍ഷം മുമ്പു നടന്ന കൊലപാതകത്തിന്റെ ചുരുളഴിക്കാന്‍ മൃതദേഹം പുറത്തെടുത്ത് പരിശോധന നടത്താന്‍ ക്രൈംബ്രാഞ്ച്. കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്ത് വിശദ പരിശോധന നടത്തുന്നതിനാണ് തീരുമാനം. തിരുവനന്തപുരം ഭരതന്നൂര്‍ രാമരശേരി വിജയവിലാസത്തില്‍ വിജയമോഹനന്റെ പതിനാലു വയസുള്ള മകന്‍ ആദര്‍ശിന്റെ മൃതദേഹമാണ് പുറത്തെടുത്ത് പരിശോധിക്കുക.

2009 ഏപ്രില്‍ അഞ്ചിനാണ് ആദര്‍ശിന്റെ മൃതദേഹം വീടിനു സമീപത്തെ കുളത്തില്‍ കണ്ടെത്തിയത്. സംഭവ ദിവസം വൈകുന്നേരം വീട്ടില്‍ നിന്നും പാല്‍ വാങ്ങുവാന്‍ പോയ ആദര്‍ശ് തിരിച്ചെത്തിയില്ല. തുടര്‍ന്നും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തെരച്ചിലില്‍ വീടിനടുത്തുള്ള കുളത്തില്‍ നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. മുങ്ങിമരണമാണെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ ആദ്യ വിലയിരുത്തല്‍. പിന്നീട് നാട്ടുകാരുടെ അടക്കം പ്രതിഷേധത്തെ തുടര്‍ന്നാണ് കേസ് ക്രൈം ബ്രാഞ്ചിന് വിട്ടത്.

ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ രണ്ടു കാര്യങ്ങളാണ് കണ്ടെത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ചതായി കരുതുന്ന മണ്‍വെട്ടി കണ്ടെത്തി. കുഞ്ഞിന്റെ വസ്ത്രങ്ങളില്‍ രക്തക്കറയുമുണ്ടായിരുന്നു. ഈ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കൊലപാതകമാണെന്ന വിലയിരുത്തലില്‍ എത്തിയതും വിശദമായ അന്വേഷണം നടത്തിയതും. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വിശദമായി പരിശോധിച്ചപ്പോഴും തലയ്ക്കും കൈയ്ക്കും മര്‍ദനമേറ്റതായി കണ്ടെത്തിയിരുന്നു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ക്രൈംബ്രാഞ്ച് കൊലപാതകമെന്ന നിരീക്ഷണത്തിലെത്തിയത്. ഇപ്പോള്‍ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനുള്ള നടപടികളുമായാണ് ക്രൈംബ്രാഞ്ച് മുമ്പോട്ടുപോകുന്നത്.

തിങ്കളാഴ്ച ഭരതന്നൂരിലെത്തി മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടപടികളിലേക്ക് നീങ്ങാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here