വിജയ് ചിത്രങ്ങളില്‍ നിന്ന് പ്രചോദനം; സെബാസ്റ്റ്യന്‍ നടന്നു തുടങ്ങി

ചിലര്‍ അങ്ങനെയാണ്… നേരിട്ടല്ലെങ്കിലും പലരുടെയും ജീവിതത്തെ സ്വാധീനിക്കാന്‍ അവര്‍ക്ക് സാധിക്കും. അത്തരത്തില്‍ ഒരു കഥയാണ് തമിഴ്‌നാട് തേനി ഉത്തമപാളയം സ്വദേശികളായ ജയകുമാര്‍ – ഭാനു ദമ്പതികളുടെ മകന്‍ സെബാസ്റ്റ്യന്റെയും.
നേരിട്ടല്ലെങ്കിലും സെബാസ്റ്റ്യന്റെ ജീവിത്തെ സ്വാധിനിച്ചത് തമിഴ് നടന്‍ വിജയ്‌യാണ്. ജന്മനാ ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ട സെബാസ്റ്റ്യനെ പുതിയ ജീവിതത്തിലേക്ക് എടുത്തുയര്‍ത്തിയത് വിജയ് എന്ന നടനോടുള്ള ഇഷ്ടം മാത്രമാണ്. പ്രസവ സങ്കീര്‍ണതയില്‍ തലച്ചോറിലേക്കുള്ള രക്തമൊഴുക്ക് തടസപ്പെട്ടതിനാലാണ് സെബാസ്റ്റ്യന് ചലനശേഷിയും പ്രതികരണശേഷിയും നഷ്ടപെടുന്നത്.
പലയിടത്തായി ചികിത്സ നടത്തിയെങ്കിലും സെബാസ്റ്റ്യന്‍ മരുന്നുകളോട് പ്രതികരിച്ച് തുടങ്ങിയത് വിജയ്‌യുടെ തീ പാറുന്ന ഡയലോഗുകളും പാട്ടും കണ്ടപ്പോഴാണ്. വിജയ്‌യുടെ സിനിമകള്‍ കാണിച്ചും വിജയ്‌യുടെ ചിത്രങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ മുന്നില്‍ വച്ചും നടത്തിയ പ്രോത്സാഹനവും ചികിത്സയും കാരണമിന്ന് സെബാസ്റ്റ്യന്‍ എഴുന്നേറ്റ് നടക്കും. സംസാരിക്കാനും ആരംഭിച്ചു.
വിജയ്‌യോടുള്ള സ്‌നേഹവും ബഹുമാനവും ചികിത്സയും ചേര്‍ന്നപ്പോള്‍ സെബാസ്റ്റ്യന്‍ നടക്കാന്‍ ആരംഭിച്ചിട്ടുണ്ടെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍ സതീഷ് പറയുന്നു.
ജന്മനാ ചലനശേഷിയും സംസാരിക്കാനുള്ള കഴിവും നഷ്ടപ്പെട്ട സെബാസ്റ്റ്യന്‍ ഇപ്പോള്‍ പുതിയ ജിവിതത്തിലേക്ക് ചുവട് വയ്ക്കുകയാണ്. ഒരിക്കലെങ്കിലും ഇളയ ദളപതി വിജയ് സെബാസ്റ്റ്യനു മുന്നിലെത്തും എന്ന് പ്രതീക്ഷയിലാണ് അമ്മ ഭാനു. ചില ആഗ്രഹങ്ങള്‍ അങ്ങനെയാണ്. എഴുന്നേറ്റ് നടക്കാന്‍ ഇനി പറ്റില്ലെന്ന് തോന്നുമ്പോള്‍ നമ്മളെ പിടിച്ചു നടത്തുന്നത് അതൊക്കെയാവും. ശരീരത്തിന്റെ അനുസരണക്കേടുകളെ തിരുത്താന്‍ മനസിന്റെ തീവ്രമായ ഒരു വിളിക്ക് കഴിയുമെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നു സെബാസ്റ്റ്യന്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here