‘തെങ്ങുകയറ്റ തൊഴിലാളികളുടെ കൈകാലുകളിൽ തഴമ്പുണ്ട്, അവരെ വിവാഹം ചെയ്യാൻ പെൺകുട്ടികൾ തയാറല്ല’; വിവാദ പരാമർശവുമായി മന്ത്രി ഇപി ജയരാജൻ

തെങ്ങുകയറ്റ തൊഴിലാളികൾക്കെതിരെ ശാരീരികാധിക്ഷേപവുമായി മന്ത്രി ഇ പി ജയരാജൻ. തെങ്ങുകയറുന്ന യുവാക്കളുടെ കൈകാലുകളിൽ തഴമ്പുണ്ടാകുന്നതിനാൽ വിവാഹത്തിന് പെൺകുട്ടികൾ തയ്യാറാവുന്നില്ല. ഇതാണ് യുവാക്കൾ തെങ്ങുകയറ്റം ഉപേക്ഷിക്കാൻ കാരണമെന്ന് മന്ത്രി പറഞ്ഞു.
തെങ്ങുകയറ്റം പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഒരു വശത്ത് നടപടികൾ സ്വീകരിക്കുന്നതിനിടെയാണ് മന്ത്രി ഇപി ജയരാജന്റെ വിവാദ പരാമർശം.
Read Also : പൊതുമുതല്‍ നശിപ്പിക്കുന്നവരെ കണ്ടാല്‍ വെടിവയ്ക്കണം; നിര്‍ദേശം നല്‍കി; കേന്ദ്രസഹമന്ത്രി
ഇതിന് പുറമെ, ആന്തൂരിലെ വ്യവസായി സാജന്റെ മരണത്തിന് കാരണം ഓഡിറ്റോറിയത്തിന് ലൈസൻസ് നൽകാത്തതല്ലെന്നും മന്ത്രി പറഞ്ഞു. ആന്തൂരിൽ സംരംഭകൻ സാജൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാധ്യക്ഷക്ക് മന്ത്രി ക്ലീൻ ചിറ്റ് നൽകി.
നടപടിക്രമങ്ങൾ പൂർത്തിയാക്കി സംരംഭങ്ങൾ തുടങ്ങുന്നവർക്ക് സർക്കാർ എല്ലാ സഹായവും നൽകുമെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ വ്യവസായ പാർക്കുകൾ അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. നഗരങ്ങളിൽ 15 ഏക്കറും ഗ്രാമങ്ങളിൽ 25 ഏക്കറും സ്ഥലമുള്ളവർക്ക് സ്വകാര്യ വ്യവസായ പാർക്കിന് അപേക്ഷിക്കാമെന്ന് മന്ത്രി അറിയിച്ചു. തിരുവനന്തപുരത്ത് മുതിർന്ന മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here