Advertisement

ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്

December 23, 2019
Google News 1 minute Read

ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ ബിജെപിയെ തൂത്തെറിഞ്ഞ് മഹാസഖ്യം കേവലഭൂരിപക്ഷത്തിലേക്ക്. കോൺഗ്രസ്-ജെഎംഎം-ആർജെഡി സഖ്യമാണ് നിലവിൽ മുന്നിട്ട് നിൽക്കുന്നത്.

അതേസമയം സർക്കാർ രൂപീകരണത്തിനുള്ള തിരക്കിട്ട ചർച്ചകൾ തുടങ്ങിയിരിക്കുകയാണ് ബിജെപിയും കോൺഗ്രസും. ഫലം പുറത്ത് വന്നാൽ ഉടൻ ഗവർണറെ കാണാനാണ് മഹാസഖ്യത്തിന്റെ നീക്കം. എജെഎസ്‌യു, ജെവിഎം കക്ഷികളുമായി ബിജെപിയുടെ ചർച്ചകൾ തുടങ്ങിയിട്ടുണ്ട്.

പൗരത്വ നിയമ ഭേദഗതി പാർലമെന്റ് പാസാക്കിയതിന് ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് നിർണായകമാണ്. മത്സര രംഗത്തുണ്ടായിരുന്ന പ്രമുഖരെല്ലാം ലീഡ് ചെയ്യുന്നുണ്ട്. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി ഹേമന്ത് സോറൻ ധുംകയിലും ഓർഹത്തിലും ലീഡ് ചെയ്യുകയാണ്. നിലവിലെ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രഘുബർ ദാസ് ജംഷഡ്പൂർ ഈസ്റ്റിലും മുന്നിട്ട് നിൽക്കുന്നു. അതേസമയം ധൻവറിൽ ജെവിഎം നേതാവ് മുൻമുഖ്യമന്ത്രി ബാബുലാൽ മറാൻഡി പിന്നിലാണ്.

സംസ്ഥാനത്തെ 81 നിയമസഭ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ, ജാർഖണ്ഡ് മുക്തി മോർച്ചയും (ജെഎംഎം43 സീറ്റിൽ) കോൺഗ്രസും (31) രാഷ്ട്രീയ ജനതാദളും (ആർജെഡി7) മഹാസഖ്യമായാണ് ഇത്തവണ മത്സരിച്ചത്.

story highlights jharkhand election, JMM, congress, RJD, BJP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here