ചിലിയിൽ കാട്ടുതീ പടർന്ന് പിടിക്കുന്നു; 120 വീടുകൾ പൂർണമായും കത്തി നശിച്ചു

ചിലിയിലെ വിനോദ സഞ്ചാരകേന്ദ്രമായ വാൽപരെയ്‌സോയിലുണ്ടായ കാട്ടുതീയിൽ 120 വീടുകൾ കത്തിനശിച്ചു. 445 ഏക്കറോളം പുൽമേട് അഗ്‌നിക്കിരയായി. കാട്ടു തീ പടർന്നു പിടിക്കുന്നതിനെ തുടർന്ന് ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചു.
ചിലിയിലെ വിനോദസഞ്ചാരകേന്ദ്രവും തുറമുഖ നഗരവുമായ വാല്പരെയ്‌സോയിലാണ് കാട്ടുതീ പടർന്നുപിടിച്ചത്. ജനവാസമേഖലയിൽ അപ്രതീക്ഷിതമായുണ്ടായ തീപ്പിടുത്തതിൽ 120 ലേറെ വീടുകളാണ് കത്തിനശിച്ചത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ടെങ്കിലും വേഗത്തിൽ തീപ്പടരുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ആയിരത്തിലേറെ പേരെ പ്രദേശത്ത് നിന്ന് ഒഴിപ്പിച്ചുകഴിഞ്ഞു. 90,000 ഉപഭോക്താക്കൾക്ക് വൈദ്യുതി തടസ്സം നേരിട്ടു. വ്യോമമാർഗവും അല്ലാതെയും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും ആളപായം ഉണ്ടായിട്ടില്ലെന്നും വാൽപരെയ്‌സോ മേയർ ജോർജ് ഷാർപ്പ് പറഞ്ഞു.
ഉയർന്ന താപനിലയും ശക്തമായ കാറ്റും പ്രതികൂലമായി ബാധിക്കുന്നുണ്ട്. തെക്കേ അമേരിക്കയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാൽപരെയ്‌സോയിലെ കാട്ടുതീ വിനോദസഞ്ചാരമേഖലയെ കാര്യമായി ബാധിക്കാനാണ് സാധ്യത.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here