പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അഞ്ചു വർഷത്തോളം പീഡിപ്പിച്ചു; പിതാവിന് ജീവപര്യന്തം തടവ്
പ്രായപൂർത്തിയാകാത്ത മകളെ അഞ്ചു വർഷത്തോളം പീഡിപ്പിച്ച പിതാവിന് ജീവപര്യന്തം തടവ്. ഛത്തീസ്ഗഡിലെ ദുർഗ് അതിവേഗ കോടതി സ്പെഷ്യൽ ജഡ്ജിയാണ് വിധി പുറപ്പെടുവിച്ചത്. അതി ക്രൂരമായ കുറ്റം ചെയ്ത ഉയാൾ ഒരു തരത്തിലുള്ള ദയയും അർഹിക്കുന്നില്ലെന്ന് കോടതി വിധിപ്രസ്താവത്തിനിടെ പറഞ്ഞു.
കഴിഞ്ഞ അഞ്ചു വർഷത്തോളമായി ഇയാൾ 17 വയസ്സുള്ള തൻ്റെ മകളെ ലൈംഗികമായി പീഡിപ്പിച്ചിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഐപിസി 376 എബി വകുപ്പാണ് ഇയാൾക്കെതിരെ പൊലീസ് ചുമത്തിയിരുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതി ദയ അർഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയ കോടതി 20,100 രൂപ പിഴയും വിധിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങൾ വർധിക്കുന്നുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ജൊൺ മുപ്പതിനാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ദുർഗിലെ പുൽഗാവ് സ്റ്റേഷനിൽ അമ്മക്കൊപ്പമെത്തിയ പെൺകുട്ടി 2014 മുതൽ പിതാവ് തന്നെ പീഡിപ്പിച്ചു വരികയാണെന്ന് പരാതി നൽകി. ഇതോടൊപ്പം സംഭവം പുറത്തു പറയരുതെന്ന് പിതാവ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നെന്നും അതുകൊണ്ട് പുറത്തു പറയാൻ ധൈര്യമുണ്ടായില്ലെന്നും പെൺകുട്ടി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
17 വയസ്സുള്ള മകളെക്കൂടാതെ 14 വയസ്സുള്ള അനുജത്തിയെയും പിതാവ് പീഡനത്തിനിരക്കാൻ തുടങ്ങിയതോടെയാണ് പെൺകുട്ടികൾ വിവരം അമ്മയെ അറിയിച്ചത്. രണ്ട് പരാതികളുടെ അടിസ്ഥാനത്തിൽ രണ്ട് കേസുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇളയ കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലുള്ള കേസിൻ്റെ വിചാരണ അടുത്ത മാസം നടക്കും.
Story Highlights: Life imprisonment, Sexual Assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here