പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിക്ക് സ്ഥാനക്കയറ്റം
പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസിലെ പ്രതിക്ക് കിറ്റ്‌കോ സ്ഥാനക്കയറ്റം നല്‍കി. കേസിലെ മൂന്നാം പ്രതി ബെന്നി പോളിനാണ് പ്രമോഷന്‍ നല്‍കിയത്. ജോയിന്റ് ജനറല്‍ മാനേജറായ ബെന്നി പോളിനെ ജനറല്‍ മാനേജരായി നിയമിച്ച് ഉത്തരവിറങ്ങി.
പാലാരിവട്ടം മേല്‍പ്പാലം നിര്‍മാണ അഴിമതിക്കേസിലെ മൂന്നാം പ്രതിയാണ് കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജറായ ബെന്നി പോള്‍. വിജിലന്‍സ് കേസില്‍ അറസ്റ്റിലായ ബെന്നി പോള്‍ 50 ദിവസത്തോളം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ജാമ്യത്തിലിറങ്ങിയത്. ജോയിന്റ് ജനറല്‍ മാനേജര്‍ തസ്തിക വഹിച്ചിരുന്ന ബെന്നിക്ക് സാങ്കേതികമായി ലഭിക്കേണ്ട ജനറല്‍ മാനേജര്‍ പദവിയാണ് പ്രമോഷന്‍ ഉത്തരവിലൂടെ കൈവന്നിരിക്കുന്നത്. വിജിലന്‍സ് കേസ് ചൂണ്ടിക്കാട്ടി പ്രമോഷന്‍ തടയാമെങ്കിലും കിറ്റ്‌കോ ഇതിന് തയ്യാറായില്ല.
സമീപകാലത്ത് ഏറ്റവുമധികം വിവാദമുയര്‍ത്തിയ അഴിമതിക്കേസിലെ പ്രതിക്കാണ് സാങ്കേതികത മാത്രം മുന്‍നിര്‍ത്തി പ്രമോഷന്‍ അനുവദിച്ചിരിക്കുന്നത്. വഞ്ചന, അഴിമതി, ഗൂഡാലോചന, ഫണ്ട് ദുര്‍വിനിയോഗം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് ബെന്നി പോള്‍ അടക്കമുള്ള പ്രതികളെ വിജിലന്‍സ് അറസ്റ്റ് ചെയ്തത്. പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മാണ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു ബെന്നി പോള്‍. നിര്‍മാണ വേളയില്‍ കിറ്റ്കോയില്‍ ഡിവിഷണല്‍ ഹെഡ് ആയിരുന്നു. മേല്‍പ്പാലം നിര്‍മാണത്തിലെ കണ്‍സള്‍ട്ടന്‍സിയായിരുന്നു കിറ്റ്കോ. രൂപരേഖ അംഗീകരിച്ചതും കിറ്റ്‌കോയായിരുന്നു.
Story Highlights: Palarivattom Bridge, Kochi Metro
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here