അമ്മയേയും കുഞ്ഞിനേയും കാറിടിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍

തിരുവനന്തപുരം ശ്രീകാര്യത്ത് അമ്മയേയും കുഞ്ഞിനെയും കാറിടിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍. സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷനിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു.
ശ്രീകാര്യം ഗാന്ധിപുരത്ത് ഡിസംബര്‍ 28 നായിരുന്നു സംഭവം. രേഷ്മയും രണ്ടു വയസുള്ള മകനും യാത്ര ചെയ്തിരുന്ന ഇരുചക്ര വാഹനത്തിനു പിന്നില്‍ കാര്‍ ഇടിക്കുകയായിരുന്നു. നാട്ടുകാര്‍ ഇടപെട്ട് ഇരുവരെയും ഇടിച്ചിട്ട വാഹനത്തില്‍ ആശുപത്രിയിലേക്ക് അയച്ചു. എന്നാല്‍ വഴിമധ്യേ വാഹനത്തില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് രേഷ്മ പറയുന്നത്. കുഞ്ഞിന്റെ ചോര കാറില്‍ വീഴരുതെന്നും കാറിലുണ്ടായിരുന്ന യുവതി രേഷ്മയോട് പറഞ്ഞു.
അതേസമയം പൊലീസില്‍ പരാതിപ്പെട്ടിട്ടും നടപടി വൈകിപ്പിച്ചതായും ആരോപണമുണ്ട്. വിഷയത്തില്‍ കാര്‍ കസ്റ്റഡിയിലെടുക്കാത്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. സിറ്റി പൊലീസ് കമ്മീഷണര്‍ അന്വേഷിച്ച് മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണം. സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here