Advertisement

ബിജെപി ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ചു; സമസ്ത നേതാവ് നാസർ ഫൈസി കൂടാത്തായിയെ സംഘടന ഭാരവാഹിത്വത്തിൽ നിന്നും നീക്കി

January 6, 2020
Google News 1 minute Read

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് കൊണ്ട് സംസ്ഥാനത്ത് ബിജെപി നടത്തിയ ജനസമ്പർക്ക പരിപാടിയുമായി സഹകരിച്ച സമസ്ത നേതാവ് നാസർ ഫൈസി കൂടാത്തായിയെ സംഘടന ഭാരവാഹിത്വത്തിൽ നിന്നും നീക്കി. വീട്ടിലെത്തിയ ബിജെപി പ്രവർത്തകരിൽ നിന്നും നാസർ ഫൈസി ലഘുലേഖ കൈപ്പറ്റുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തതോടെയാണ് സമസ്തയുടെ നടപടി. സംഘടനയിൽ നിന്ന് തന്നെ വിമർശനം ഉയർന്നതോടെ നാസർ ഫൈസി ഖേദം പ്രകടിപ്പിച്ചിരുന്നു

പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി ബിജെപി സംഘടിപ്പിച്ച ജനസമ്പർക്ക പരിപാടിയുമായാണ് സമസ്ത സുന്നി യുവജന സംഘം നേതാവും പ്രമുഖ പ്രഭാഷകനുമായ നാസർ ഫൈസി കൂടാത്തയി സഹകരിച്ചത്. വീട്ടിലെത്തിയ ബിജെപി പ്രവർത്തകർ സിഎഎ എൻആർസി അനുകൂല ലഘുലേഖ നാസർ ഫൈസിക്ക് കൈമാറുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഇത് സംഘടന പ്രവർത്തകരുടെ ഭാഗത്ത് നിന്നും രൂക്ഷമായ വിമർശനത്തിന് ഇടയാക്കി. എതിര്പ്പ് ഉയർന്നതോടെ വീട്ടിൽ വന്നവരോട് കാണിച്ച ആഥിത്യമര്യാദ മാത്രമാണെന്നും ചിത്രം അനുവാദമില്ലാതെ പ്രചരിപ്പിച്ചതാണന്ന വിശദീകരണവുമായി നാസർ ഫൈസി രംഗത്ത് വന്നു.

എന്നാൽ കോഴിക്കോട് ഖാളി ജമലുല്ലൈലി തങ്ങൾ, എസ്കെഎസ്എസ്എഫ് സംസ്ഥാന സെക്രട്ടറി സത്താർ പന്തലൂർ തുടങ്ങി സമസ്തയുടെ വിവിധ നേതാക്കളും വിമർശനവുമായി രംഗത്ത് വന്നുതോടെ വിശദീകരണ കുറിപ്പ് പിൻവലിച്ച് ഖേദ പ്രകടനവുമായി നാസർ ഫൈസി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയതിനാൽ യുവജന സംഘം സംസ്ഥാന ജോയിൻ സെക്രട്ടറി. ജംയിയത്തുൽ ഖുത്ബാ സംസ്ഥാന സെക്രട്ടറി തുടങ്ങി സമസ്തയുടെ കീഴ്‌ഘടകങ്ങളിലെ എല്ലാ ഔദ്യോഗിക സ്ഥാനങ്ങളിൽ നിന്നും നാസർ ഫൈസിയെ നീക്കിയതായി സമസ്ത ഓഫീസ് അറിയിച്ചു. വിവാദങ്ങൾക്ക് പിന്നാലെ ബിജെപിയുടെ ജനസമ്പർക്ക പരിപാടിയോട് നിസഹകരിക്കണമെന്ന ആഹ്വാനവുമായി യൂത്ത് ലീഗ്‌ അടക്കം വിവധ സംഘടനകൾ രംഗത്ത് വന്നിട്ടുണ്ട്.

Story Highlights: BJP, CAA, NRC, Samastha

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here