കുടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡം: പ്രധാനമന്ത്രി
കുടുതൽ മാർക്ക് നേടുന്നതല്ല വിജയത്തിന്റെ മാനദണ്ഡമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കുട്ടികളും യുവാക്കളും മാതാപിതാക്കൾക്കൊപ്പം കുടുതൽ സമയം ചെലവഴികണം. സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുന്നതിനായുള്ള പരീക്ഷാ പേ ചർച്ചയിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
സമ്മർദ്ദമില്ലാതെ പരീക്ഷയെഴുതാൻ കുട്ടികളെ പ്രാപ്തരാക്കുക ന്നെ ത് ലക്ഷ്യംവച്ചാണ് പരീക്ഷാ പേ ചർച്ച സംഘടിപ്പിച്ചത്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 2000 വിദ്യാർത്ഥികളുമായി പ്രധാനമന്ത്രി നേരിട്ട് സംവദിച്ചു. കുട്ടികളുടെയും യുവാക്കളുടേയും മൊബൈൽ ഫോൺ ഉപയോഗം പത്ത് ശതമാനമായി കുറയ്ക്കണമെന്ന് മോദി പറയുന്നു.
Read Also : എൻഐഎ ഭേദഗതി: കേന്ദ്രസർക്കാരിന് സുപ്രിംകോടതി നോട്ടിസ്
പഠനത്തിന് ഒപ്പം പഠനേതര പ്രവർത്തനൾക്കും സമയം കണ്ടെത്തണം അല്ലാത്തപക്ഷം കുട്ടികൾ യന്ത്ര മനുഷ്യരെ പോലെയാകുമെന്നും മോദി പറഞ്ഞു. അധ്യാപകരും, മാതാപിതാക്കളും പരിപാടിയിൽ പങ്കെടുത്തു.
ഒമ്പതാംക്ലാസ് മുതൽ പന്ത്രണ്ടാംക്ലാസ് വരെയുള്ള കുട്ടികൾക്കായി ഉപന്യാസമത്സരം നടത്തിയാണ് പ്രധാനമന്ത്രിയുമായുള്ള സംവാദത്തിന് വിദ്യാർത്ഥികളെ കണ്ടെത്തിയത്.പൊങ്കൽ, മകരസംക്രാന്തി, ലോഡി തുടങ്ങിയ ഉത്സവങ്ങൾ കണക്കിലെടുത്ത് 16ന് നടക്കേണ്ടിയിരുന്ന ചർച്ച ഇന്നത്തേക്ക് മാറ്റിവെക്കുകയായിരന്നു. 2018 മുതലാണ് സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കായുള്ള പ്രധാനമന്ത്രിയുടെ ആശയവിനിമയ പരിപാടി ആരംഭിച്ചത്.
Story Highlights- Narendra modi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here