അധ്യാപികയുടെ ദുരൂഹ മരണം: പൊലീസ് അന്വേഷണം തുടരുന്നു
കാസർഗോഡ് മഞ്ചേശ്വരം മിയാപദവിൽ സ്‌കൂൾ അധ്യാപികയുടെ ദുരൂഹ മരണം സംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുന്നു. മൃതദേഹത്തിൽ മുടി ഇല്ലാത്തതുൾപ്പടെയുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബന്ധുക്കൾ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട സാഹചര്യത്തിലാണിത്. വിദ്യാവർധക ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപികയായ ബികെ രൂപശ്രീയെ മുടിയില്ലാതെ വിവസ്ത്രയായി മരിച്ച നിലയിൽ ശനിയാഴ്ചയാണ് കോയിപ്പാടി കടപ്പുറത്ത് കണ്ടെത്തിയത്.
Read Also: 26 കാരിയായ അധ്യാപിക എട്ടാം ക്ലാസുകാരനെയുംകൊണ്ട് ഒളിച്ചോടിയതായി പരാതി
കണ്ണൂർ മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്‌മോർട്ടത്തിൽ വെള്ളത്തിൽ മുങ്ങിയാണ് മരണം സംഭവിച്ചതെന്നാണ് കണ്ടെത്തൽ. ഇവരുപയോഗിച്ചിരുന്ന രണ്ട് മൊബൈൽ ഫോണുകൾ വ്യത്യസ്ത ടവർ ഏരിയകളിൽ ആണെന്ന് കണ്ടെത്തിയത് സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്.
വിശദമായ അന്വേഷണത്തിന്റെ ഭാഗമായി രൂപശ്രീയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സ്‌കൂൾ അധ്യാപകനെയടക്കം പൊലീസ് ചോദ്യം ചെയ്തു. നിലവിൽ സംശയകരമായ കാര്യങ്ങളൊന്നും അന്വേഷണ സംഘത്തിന് ലഭ്യമായിട്ടില്ല. അതേസമയം രൂപശ്രീ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഇല്ലെന്നാണ് സഹപ്രവർത്തകരുടെ നിലപാട്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് രൂപശ്രീയെ കാണാതായത്. വെള്ളിയാഴ്ചയോടെ ഇവരെ കാണാനില്ലെന്ന് ഭർത്താവ് പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനിടയിലാണ് കടപ്പുറത്ത് മൃതദേഹം കണ്ടെത്തിയത്.
teacher’s death, kasaragod
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here