ഉത്തർ പ്രദേശിൽ 3000 ടൺ സ്വർണ ഖനി കണ്ടെത്തി

ഉത്തർ പ്രദേശിൽ 3000 ടൺ സ്വർണ ഖനി കണ്ടെത്തി. സംസ്ഥാനത്തെ സോൻഭദ്ര ജില്ലയിലാണ് 12 ലക്ഷം കോടി രൂപ വിലമതിക്കുന്ന സ്വർണ ഖനി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജിഎസ്‌ഐ) കണ്ടെത്തുന്നത്.
സോൻഭദ്രയിലെ സോൻ പഹാഡിയിലും ഹർദിയിലുമാണ് സ്വർണ ഖനി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയിൽ നിലവിലുള്ള സ്വർണ ശേഖരത്തിന്റെ അഞ്ച് ഇരട്ടി വരും ഇത്. രണ്ട് പതിറ്റാണ്ടുകൾക്ക് മുമ്പ്, കൃത്യമായി പറഞ്ഞാൽ 1992-93 വർഷങ്ങളിലാണ്, സോൻഭദ്രയിലെ സ്വർണ ഖനിക്കായി ജിഎസ്‌ഐ തെരച്ചിൽ ആരംഭിക്കുന്നത്.
2943.26 ടൺ സ്വർണമാണ് സോൻ പഹാഡിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. 646.16 കിലോഗ്രാം സ്വർണമാണ് ഹർദിയിൽ നിന്ന് കണ്ടെത്തിയിരിക്കുന്നത്. സ്വർണത്തിന് പുറമെ മറ്റ് ലോഹങ്ങളും പ്രദേശത്ത് നിന്ന് കണ്ടെടുത്തതായി ജിഎസ്‌ഐ ഉദ്യോഗസ്ഥൻ കെകെ റായ് പറയുന്നു.
ഇന്ത്യയുടെ കൈവശം നിലവിലുള്ളത് 626 ടൺ സ്വർണ ശേഖരമാണ്. നിലവിൽ കണ്ടെത്തിയിരിക്കുന്നത് ഇതിന്റെ അഞ്ചിരട്ടി വരുന്ന സ്വർണ ശേഖരമാണ്.
Gold deposits found in Sonbhadra district by Geological Survey of India and Uttar Pradesh Directorate of Geology & Mining. K K Rai, District Mining Officer says, “Government is thinking of putting these deposits on lease for mining, for which survey is being done”. (20.02.20) pic.twitter.com/mgC7QW4Ufo
— ANI UP (@ANINewsUP) February 21, 2020
Story Highlights- Uttar Pradesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here