പ്രളയ ഫണ്ട് തട്ടിപ്പ്: ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി

കൊച്ചി കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ ഔദ്യോഗിക വിശദീകരണവുമായി സിപിഐഎം കളമശേരി ഏരിയ സെക്രട്ടറി സക്കീർ ഹുസൈൻ രംഗത്ത്. തട്ടിപ്പിൽ ഉൾപ്പെട്ട നേതാക്കളെയും ഭാര്യമാരേയും പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സക്കീർ ഹുസൈൻ ട്വൻ്റിഫോറിനോട് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് പാർട്ടിക്കുള്ളിൽ അന്വേഷണം നടത്തുമെന്നും സക്കീർ ഹുസൈൻ അറിയിച്ചു.
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ കൂടുതൽ സിപിഐഎം നേതാക്കളും, ഭാര്യമാരും ഉൾപ്പെട്ടതോടെയാണ് സക്കീർ ഹുസൈൻ തന്നെ വിശദികരണവുമായി രംഗത്ത് എത്തിയത്. പ്രളയ ഫണ്ട് തട്ടിപ്പിൽ ഉൾപ്പെട്ട തൃക്കാക്കര ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ എംഎം അൻവർ, എൻ എൻ നിധിൻ എന്നിവരെ പാർട്ടിയിൽ നിന്നും പുറത്താക്കിയതായി സക്കീർ ഹുസൈൻ പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പിൽ കൂടുതൽ നേതാക്കൾ ഉൾപ്പെട്ടിട്ടുണ്ടോയെന്നറിയാൻ പാർട്ടിക്കുള്ളിൽ തന്നെ അന്വേഷണം നടത്തുമെന്നും സക്കീർ വ്യക്തമാക്കി.
പ്രളയ ഫണ്ട് തട്ടിപ്പ് കേസിൽ പാർട്ടി നേതൃത്വം തന്നെ സംശയത്തിന്റെ മുൾ മുനയിൽ നിൽക്കുന്ന സാഹചര്യത്തിലാണ് പാർട്ടി ഏരിയ സെക്രട്ടറി തന്നെ വിശദികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.
നേരത്തെ, തട്ടിപ്പ് കേസിൽ നിധിനും ഭാര്യ ഷിന്റോയുമാണ് അറസ്റ്റിലായിരുന്നു. രണ്ടര ലക്ഷം രൂപയാണ് അവർ തട്ടിയെടുത്തത്. കേസിലെ മുഖ്യ പ്രതികളിലൊരാളായ സിപിഐഎം തൃക്കാക്കര ഈസ്റ്റ് ലോക്കല്‍ കമ്മിറ്റിയംഗം എം എം അന്‍വര്‍ ഇപ്പോഴും ഒളിവിലാണ്.
Story Highlights: Flood fund fraud explanation
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here