മൂന്നുദിവസമായി ഭക്ഷണം പോലും കഴിച്ചിട്ട്, പുറത്തിറങ്ങിയാല്‍ പൊലീസ് അടിച്ച് ഓടിക്കുന്നു; രക്ഷപ്പെടുത്തണമെന്ന് മലയാളി സംഘം
ഹൈദരാബാദില്‍ നിന്ന് നാട്ടിലേക്ക് പുറപ്പെടാന്‍ കാത്തിരുന്ന മലയാളി സംഘം ദുരിതത്തില്‍. ഇന്ന് വൈകുന്നേരത്തെ ഇന്‍ഡിഗോ വിമാനത്തില്‍ നാട്ടിലേക്ക് പുറപ്പെടാനിരുന്ന മലയാളികളാണ് വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതോടെ ദുരിതത്തിലായത്. 18 പേര്‍ അടങ്ങുന്ന സംഘത്തില്‍ കണ്ണൂരില്‍ നിന്നുള്ള 13 പേരും പത്തനംതിട്ടയില്‍ നിന്നുള്ള രണ്ടുപേരും തൃശൂരില്‍ നിന്നുള്ള മൂന്നുപേരുമാണുള്ളത്.
മൂന്നുദിവസമായി ഭക്ഷണം പോലും കഴിച്ചിട്ട്. പുറത്തിറങ്ങുന്നത് കണ്ടാല്‍ പൊലീസ് അടിച്ച് ഓടിക്കുകയാണെന്നും ഇവര്‍ പറയുന്നു. നിലവില്‍ എയര്‍പോര്‍ട്ടിന് സമീപമുള്ള ഒരു ലോഡ്ജിലാണ് ഇവര്‍ കഴിയുന്നത്. ലോഡ്ജില്‍ നിന്ന് പുറത്തുപോകണമെന്ന് ലോഡ്ജ് ഉടമകള്‍ അറിയിച്ചതായും സംഘത്തിലുള്ള ഷബിന്‍ എന്നയാള്‍ പറയുന്നു.
മഹാരാഷ്ട്രയിലെ സേവാഗ്രാമില്‍ ജോലി ചെയ്തിരുന്ന ഇവര്‍ നാട്ടിലേക്ക് മടങ്ങാനായി ബസ് മാര്‍ഗമാണ് ഹൈദരാബാദില്‍ എത്തിയത്. ഹൈദരാബാദില്‍ നിന്ന് കണ്ണൂരിലേക്ക് വരാനായി ഇന്നത്തേക്ക് വിമാന ടിക്കറ്റ് എടുത്തെങ്കിലും ഫ്‌ളൈറ്റ് ക്യാന്‍സല്‍ ആയി. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാണ് ഇവരുടെ ആവശ്യം.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here