കൊവിഡ് 19 : പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സഹായിക്കാന്‍ നടത്തുന്നത് ഫലപ്രദമായ ഇടപെടലുകളെന്ന് മന്ത്രി എകെ ബാലന്‍

കൊവിഡ് 19 പ്രതിരോധത്തിന്റെ പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളെ സഹായിക്കാന്‍ നടത്തുന്നത് ഫലപ്രദമായ ഇടപെടലുകളാണെന്ന് മന്ത്രി എകെ ബാലന്‍. അറുപത് വയസ് തികഞ്ഞ പട്ടികവര്‍ഗ കുടുംബാംഗങ്ങള്‍ക്ക് സ്‌പെഷ്യല്‍ കിറ്റ് വിതരണം ആരംഭിച്ചു. പയര്‍, കടല, ശര്‍ക്കര, വെളിച്ചെണ്ണ, രണ്ടു കിലോ ഗോതമ്പ് എന്നിവയാണ് കിറ്റിലുള്ളത്. ഇതിനുപുറമേ എല്ലാ വീട്ടുകാര്‍ക്കും (1,44,944 വീടുകള്‍ക്ക്) ഒരു മാസത്തെ അരി, പരിപ്പ്, ശര്‍ക്കര, സോപ്പ്, എന്നിവയടങ്ങുന്ന 900 രൂപ വിലവരുന്ന കിറ്റിന്റെ വിതരണവും ആരംഭിച്ചിട്ടുണ്ട്. പൊതു വിഭാഗത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ക്ക് പുറമേയാണിത്. സാധനങ്ങള്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍ നിന്ന് കിട്ടുന്നതിനും ഉള്‍നാടന്‍ വനാന്തരങ്ങളില്‍ എത്തിക്കുന്നതിനും നേരിട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കും. സര്‍ക്കാരിന്റെ കൈവശം ലഭ്യമല്ലാത്ത മരുന്നുകള്‍ പൊതുമാര്‍ക്കറ്റില്‍നിന്ന് വാങ്ങിക്കൊടുക്കുന്നതിന് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.
കുടിവെള്ളം ഉറപ്പാക്കാനും നടപടിയെടുത്തിട്ടുണ്ട്. ശേഖരിക്കുന്ന വനം ഉത്പന്നങ്ങള്‍ ബന്ധപ്പെട്ട ഓഫീസില്‍ സൂക്ഷിക്കുന്നതിനും ആദിവാസികള്‍ക്ക് ലഭ്യമാക്കുന്നതിനും ഉത്തരവ് നല്‍കിയിട്ടുണ്ട്. ആദിവാസി മേഖലയിലെ ഗൃഹസന്ദര്‍ശനം എല്ലാദിവസവും നടത്തും. ആരോഗ്യ വകുപ്പിന്റെ ബോധവത്കരണ വിഡിയോകള്‍ പ്രാദേശിക ഭാഷകളില്‍ തര്‍ജ്ജമ ചെയ്ത് ഇതിനകം ഊരുകളില്‍ പ്രചാരണം നടത്തിയിട്ടുണ്ട്.
ഇതുവരെ കൊവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി 1684 ആദിവാസികളെയാണ് വീടുകളില്‍ നിരീക്ഷണത്തിലാക്കിയത്. ഇതില്‍ 45 പേര്‍ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളിലാണ് താമസിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ നിരീക്ഷണത്തിലുള്ളത് വയനാട് ജില്ലയിലാണ്. പട്ടികവര്‍ഗവിഭാഗത്തില്‍ ഇതുവരെ ആര്‍ക്കും ഇതുവരെ കൊവിഡ് 19 രോഗം സ്ഥിരീകരിച്ചിട്ടില്ല. രണ്ടുപേരെ രോഗലക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തി രോഗവിമുക്തമാണെന്ന് ഉറപ്പാക്കിയിട്ടുണ്ട്. പട്ടികജാതി വിഭാഗത്തില്‍ 25,460 കോളനികള്‍ അധികൃതരുടെ നിരീക്ഷണത്തിലാണ്. വാര്‍ഡ് കമ്മിറ്റികള്‍ ദൈനംദിന നിരീക്ഷണം നടത്തുന്നുണ്ട്.
പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 3185 പേര്‍ നിരീക്ഷണത്തിലാണ്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് ആശുപത്രിയിലുള്ളത്. എറണാകുളത്ത് പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ഒരാള്‍ക്ക് കൊവിഡ് 19 രോഗം സ്ഥരീകരിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പുകളുമായി ബന്ധപ്പെട്ട് പരാതികള്‍ ഉണ്ടെങ്കില്‍ 9497425252, 8589097048 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.
Story Highlights- lockdown, coronavirus, AK Balan calls for effective interventions to help SCs and STs
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here