രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിക്കും: മുഖ്യമന്ത്രി

രോഗവ്യാപന സാധ്യതയുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ ഏഴു വിഭാഗങ്ങളായി തിരിച്ച് ഓരോ വിഭാഗത്തിനും അനുയോജ്യമായ സമീപനമാണ് സ്വീകരിക്കുകയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാന്‍ നാം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
60 വയസിനു മുകളില്‍ പ്രായമുള്ളവരുടെ രോഗപ്രതിരോധത്തിന് ‘സുഖായുഷ്യം’ എന്ന പരിപാടി നടപ്പാക്കും. എല്ലാവര്‍ക്കുമായുള്ള ലഘു വ്യായാമത്തിന് മാധ്യമങ്ങളുടെ സഹായത്തോടെ ‘സ്വാസ്ഥ്യം’ പദ്ധതി നടപ്പാക്കും. കൊവിഡ് പ്രതിരോധ പരിപാടികളുടെ നടത്തിപ്പിനായി ആയുര്‍വേദ ഡിസ്‌പെന്‍സറികളെയും ആശുപത്രികളെയും കേന്ദ്രീകരിച്ച് ആയുര്‍രക്ഷാ ക്ലിനിക്കുകള്‍ ആരംഭിക്കും. രോഗമുക്തരായവരെ പൂര്‍ണ ആരോഗ്യത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ചികിത്സ നല്‍കും. സംസ്ഥാനത്തെ സര്‍ക്കാര്‍ ആയുര്‍വേദ ചികിത്സാ സംവിധാനങ്ങളെ ബന്ധിപ്പിച്ച് ‘നിരാമയ’ എന്ന ഓണ്‍ലൈന്‍ പോര്‍ട്ടല്‍ സ്ഥാപിക്കും.
Story Highlights: coronavirus, Cm Pinarayi Vijayan,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here