എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല
എറണാകുളം ജില്ലയില്‍ ഇന്ന് പുതിയതായി ആരെയും നിരീക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 358 ആയി. ഇതില്‍ 234 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 124 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് പുതിയതായി എട്ട് പേരെ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. കളമശേരി മെഡിക്കല്‍ കോളജില്‍ രണ്ട് പേരെയും, സ്വകാര്യ ആശുപത്രികളില്‍ ആറ് പേരെയുമാണ് നിരീ ക്ഷണത്തിലാക്കിയത്. കളമശേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞ മട്ടാഞ്ചേരി സ്വദേശിയുടെ ഭാര്യ, മകന്‍, മകള്‍ എന്നിവരെ രോഗം ഭേദമായതിനെ തുടര്‍ന്ന് ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഭാര്യയെ മാര്‍ച്ച് 24 നും, മക്കളെ ഏപ്രില്‍ ഒന്നിനും ആണ് മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ആക്കിയത്. ഇനി ജില്ലയില്‍ രണ്ടു പേര്‍ കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
ആലുവ ജില്ലാ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍നിന്നും നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന രണ്ട് പേരെ വീതം ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. നിലവില്‍ 17 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നാല് പേരാണുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും, നാല് സ്വകാര്യ ആശുപത്രികളിലായി എട്ട് പേരും നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് ജില്ലയില്‍ നിന്നും 17 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 32 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 57 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
Story Highlights: coronavirus, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here