എറണാകുളം ജില്ലയില്‍ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയത് 41 പേരെ
എറണാകുളം ജില്ലയില്‍ ഇന്ന് വീടുകളില്‍ നിരീക്ഷണത്തിനായി നാല് പേരെയാണ് പുതിയതായി ഉള്‍പ്പെടുത്തിയതെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ്. നിരീക്ഷണ കാലയളവ് അവസാനിച്ചതിനെ തുടര്‍ന്ന് 41 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കി. ഇതോടെ ജില്ലയില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 173 ആയി. ഇതില്‍ 62 പേര്‍ ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 28 ദിവസത്തെ നിരീക്ഷണത്തിലും, 111 പേര്‍ ലോ റിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ടതിനാല്‍ 14 ദിവസത്തെ നിരീക്ഷണത്തിലും ആണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്ന് പുതിയതായി മൂന്ന് പേരെയാണ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. ഇതില്‍ ഒരാള്‍ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ട് പേര്‍ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്. ഇന്ന് എട്ട് പേരെയാണ് ഡിസ്ചാര്‍ജ് ചെയ്തത്. ഇവരെല്ലാവരും സ്വകാര്യ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
നിലവില്‍ 13 പേരാണ് ജില്ലയിലെ വിവിധ ആശുപത്രികളിലെ ഐസൊലേഷന്‍ വാര്‍ഡുകളില്‍ കഴിയുന്നത്. കളമശേരി മെഡിക്കല്‍ കോളജില്‍ നാല് പേരാണുള്ളത്. ഇതില്‍ രണ്ട് പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ രണ്ട് പേരും, ആലുവ ജില്ലാ ആശുപത്രിയില്‍ ഒരാളും, കരുവേലിപ്പടി താലൂക്ക് ആശുപത്രിയില്‍ രണ്ട് പേരും, സ്വകാര്യ ആശുപത്രികളിലായി നാല് പേരും നിരീക്ഷണത്തില്‍ ഉണ്ട്.
ഇന്ന് ജില്ലയില്‍ നിന്നും 30 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 44 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇവയെല്ലാം നെഗറ്റീവ് ആണ്. ഇനി 33 സാമ്പിള്‍ പരിശോധന ഫലങ്ങള്‍ കൂടി ലഭിക്കാനുണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.
Story Highlights: coronavirus, Eranakulam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here