പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഒരുങ്ങി

മടങ്ങി എത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കരിപ്പൂര്‍ വിമാനത്താവളം ഒരുങ്ങി. ദുബായില്‍ നിന്നുള്ള 190 യാത്രക്കാരുമായുള്ള ആദ്യ വിമാനം നാളെ രാത്രി 10.30 ന് കരിപ്പൂരിലെത്തും. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയായതായി മലപ്പുറം കലക്ടര്‍ അറിയിച്ചു. നാളെ എത്തേണ്ടിയിരുന്ന റിയാദില്‍ നിന്നുള്ള വിമാനം സാങ്കേതിക കാരണങ്ങളാല്‍ മറ്റന്നാളത്തേക്ക് മാറ്റിയിട്ടുണ്ട്. വിവിധ ഘട്ടങ്ങളിലൂടെ കടത്തിവീട്ടാണ് മടങ്ങി എത്തുന്ന പ്രാവസികളുടെ ജാഗ്രത ഉറപ്പ് വരുത്തുന്നത്. ആദ്യം സാമൂഹ്യ അകലം പാലിച്ച് എല്ലാവരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ശേഷം 60 അംഗ ടീമായി തിരിച്ച് ക്വാറന്റീന്‍ മാനദണ്ഡങ്ങളെക്കുറിച്ച് ക്ലാസ് എടുക്കും.
read also:മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ നെടുമ്പാശേരി വിമാനത്താവളം സജ്ജം; ആദ്യ ഘട്ടത്തിൽ
പ്രവാസികളെ ജില്ല തിരിച്ചാണ് വിമാനത്താവളത്തിന് പുറത്ത് എത്തിക്കുക. കൊവിഡ് കെയര്‍ സെന്ററുകളിലേക്കും ഇതര ജില്ലകളിലേക്കും യാത്രക്കാരെ എത്തിക്കുന്നതിനായി 23 കെഎസ്ആര്‍ടിസി ബസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. കളക്ടര്‍ ജാഫര്‍ മലിക് വിമാനത്താവളത്തിലെത്തി അന്തിമഘട്ട പരിശോധന നടത്തി സജ്ജീകരണങ്ങള്‍ ഉറപ്പ് വരുത്തി. സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനായി നാളെ മോക്ഡ്രില്‍ നടത്തും. എത്തുന്ന പ്രവാസികളില്‍ രോഗലക്ഷണങ്ങള്‍ ഉള്ളവരെ മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകളിലേക്ക് മാറ്റും. ആദ്യ ഘട്ടത്തില്‍ എത്തുന്ന മലപ്പുറം ജില്ലകാര്‍ക്കായി ഏഴിടങ്ങളിലായി 700 ബാത്ത് അറ്റാച്ച്ഡ് ബെഡ് റൂമുകളാണ് 14 ദിവസത്തെ ക്വാറന്റീന്‍ നടപടികള്‍ക്കായി ഒരുക്കിയിരിക്കുന്നത്. എംപിമാരായ പികെ കുഞ്ഞാലിക്കുട്ടിയും ഇടി മുഹമദ് ബഷീറും വിമാനത്താവളത്തിലെത്തി സജ്ജീകരണങ്ങള്‍ വിലയിരുത്തി.
Story highlights-Karipur airport ready welcome returning expatriates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here