ഇതര സംസ്ഥാന തൊഴിലാളികൾക്കായി ഇന്ന് ഉത്തർപ്രദേശിലേക്ക് ട്രെയിൻ; നാളെ ജാർഖണ്ഡിലേക്ക്
ഇതര സംസ്ഥാന തൊഴിലാളികൾക്കായി കണ്ണൂരിൽ നിന്ന് ഇന്ന് ഉത്തര്‍ പ്രദേശിലേക്ക് ട്രെയിൻ പുറപ്പെടും. നാളെ ജാർഖണ്ഡിലേക്കും ട്രെയിൻ പുറപ്പെടും. കണ്ണൂർ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിനുകളിൽ 1140 പേർ വീതം യാത്ര തിരിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസുകളിൽ തൊഴിലാാളികളെ റെയിൽവേ സ്റ്റേറഷനിലെത്തിക്കും.
എറണാകുളം ജില്ലയില്‍ നിന്ന് പ്രത്യേക ട്രെയിനില്‍ ഇതുവരെ മടങ്ങിയത് 7700ലധികം ഇതര സംസ്ഥാന തൊഴിലാളികളാണ്. ബിഹാറിലേക്ക് മൂന്നും ഒഡിഷയിലേക്ക് രണ്ടും പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലേക്ക് ഒന്നും വീതം ട്രെയിനുകളാണ് ഇതുവരെ ജില്ലയില്‍ നിന്ന് പുറപ്പെട്ടത്.
Read Also: എറണാകുളം ജില്ലയില്‍ നിന്ന് ഇതുവരെ മടങ്ങിയത് 7700ലധികം ഇതര സംസ്ഥാന തൊഴിലാളികള്‍
പൊലീസ്, ലേബർ, റവന്യു, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ക്യാംപുകളില്‍ നേരിട്ടെത്തിയാണ് മടങ്ങാനുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ പട്ടിക തയ്യാറാക്കുന്നത്. വിവരങ്ങള്‍ തത്സമയം കണ്‍ട്രോള്‍ റൂമില്‍ അറിയുന്ന വിധമാണ് പ്രവര്‍ത്തനം. പട്ടികയില്‍ ഉള്‍പ്പെട്ട തൊഴിലാളികളെ കെ.എസ്.ആര്‍.ടി.സി ബസുകളില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ എത്തിച്ച് ആവശ്യാനുസരണം ഭക്ഷണവും വെള്ളവും നല്‍കിയാണ് യാത്രയാക്കുന്നത്.
ഇതിനിടെ, ഇതര സംസ്ഥാന തൊഴിലാളികളെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ കോണ്‍ഗ്രസ് വാഗ്ദാനം ചെയ്ത പണം സ്വീകരിക്കാതിരുന്ന ആലപ്പുഴ, എറണാകുളം ജില്ലാ ഭരണകൂടത്തിൻ്റെ നടഒഅടി വിവാദമായിരുന്നു. പണം സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ആവശ്യമായ ചെലവുകള്‍ വഹിക്കാമെന്നായിരുന്നു ആലപ്പുഴയിലെ കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചത്. 10 ലക്ഷം രൂപയുടെ ചെക്ക് ഇതിനായി നല്‍കാമെന്നും അറിയിച്ചു. എന്നാല്‍ ചെക്ക് വാങ്ങാന്‍ കളക്ടര്‍ തയാറായില്ല. തുടർന്ന് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചു.
Story Highlights: migrant workers train uttar pradesh jharkhand
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here