Advertisement

മലപ്പുറത്ത് ജനവാസകേന്ദ്രത്തിൽ പരുക്കേറ്റ് എത്തിയ കാട്ടാന ചെരിഞ്ഞു

June 8, 2020
Google News 1 minute Read
wild elephant death

മലപ്പുറം കരുവാരക്കുണ്ടിൽ പരുക്കേറ്റ് ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന ചെരിഞ്ഞു. ഇന്ന് രാവിലെയോടെയാണ് ആന ചെരിഞ്ഞത്. കഴിഞ്ഞ ദിവസം ആരോഗ്യ നിലയിൽ നേരിയ പുരോഗതി ഉണ്ടായിരുന്നു. ആന വെള്ളം കുടിക്കാൻ തുടങ്ങിയിരുന്നു.

ആനയെ നിരീക്ഷിക്കാൻ വനപാലകർ കാവലും ഏർപ്പെടുത്തിയിരുന്നു. മറ്റാനകളുമായി ഏറ്റുമുട്ടിയതിനെ തുടർന്നാണ് വായിലും വയറിലും ആനയ്ക്ക് പരുക്കുണ്ടായിരുന്നത്. വനം വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം സംസ്‌ക്കരിക്കും.

നാല് ദിവസം മുൻപാണ് ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാന കാടുകയറാനാകാതെ കുടുങ്ങിയത്. മലപ്പുറം കരുവാരക്കുണ്ടിലാണ് ആനയെ അവശനിലയിൽ കാണപ്പെട്ടത്. വനപാലകരെത്തി ശ്രമിച്ചിട്ടും ശാരീരിക അവശതകൾ മൂലം ആന കാടുകയറാൻ കൂട്ടാക്കിയിരുന്നില്ല.

കഴിഞ്ഞ ഒരാഴ്ച്ചയോളമായി കരുവാരകുണ്ട് കൽക്കുണ്ട് മേഖലയിൽ ആനയെ കാണപ്പെടുന്നുണ്ടായിരുന്നു. ശാരീരിക അവശതകൾ അനുഭവിക്കുന്ന നിലയിലാണ് ആനയെ കാണപ്പെട്ടത്. പരാക്രമം നടത്തുന്നില്ലെങ്കിലും, വാഹനങ്ങളും പൊതുജനങ്ങളും അടുത്തെത്തുമ്പോൾ ആന വിരട്ടിയോടിക്കുന്നുണ്ടായിരുന്നു.

Read Also:കാട്ടാന കൊല്ലപ്പെട്ട സംഭവം; പ്രതി വിൽസനെ റിമാൻഡ് ചെയ്തു

ആർത്തല കോളനിക്ക് സമീപത്തെ കൃഷിയിടത്തിൽ തമ്പടിച്ചിരിക്കുകയായിരുന്നു കാട്ടാന. ഇത് കാരണം തോട്ടം തൊഴിലാളികൾക്ക് ഏതാനും ദിവസങ്ങളായി ജോലിക്ക് പോകാൻ കഴിയാത്ത അവസ്ഥയിലായിരുന്നു. തീർത്തും അവശനിലയിലായ ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ സൈലന്റ് വാലി വനപാലകർ തീവ്രശ്രമം നടത്തിയെങ്കിലും ഫലമില്ലായിരുന്നു. കഴിഞ്ഞ ദിവസം റോഡിലേക്കിറങ്ങിയ ആന വാഹനയാത്രക്കാരെ വിരട്ടിയോടിച്ചിരുന്നു. ആനയുടെ ആരോഗ്യ പരിപാലനത്തിനും കാട് കയറ്റുന്നതിനും വനപാലകർ വേണ്ട വിധം ശ്രദ്ധ ചെലുത്തുന്നില്ല എന്ന ആക്ഷേപവും ഇതിനിടയിൽ ഉയരുന്നിരുന്നു.

Story highlights-wild elephant died, malappuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here