Advertisement

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്ക്

August 8, 2020
Google News 1 minute Read
kottayam covid

കോട്ടയം ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 15 പേര്‍ക്കാണ്. 12 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നു പേര്‍ വിദശത്തുനിന്ന് വന്നവരാണ്. 59 പേര്‍ ഇന്ന് രോഗമുക്തരായി. നിലവില്‍ 406 പേര്‍ ജില്ലയില്‍ ചികിത്സയിലുണ്ട്. ഇതുവരെ ആകെ 1514 പേര്‍ക്കാണ് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 1105 പേര്‍ രോഗമുക്തരായി.

സംസ്ഥാനത്തിനു പുറത്തുനിന്നു വന്ന 176 പേരും വിദേശത്തുനിന്നുവന്ന 49 പേരും സമ്പര്‍ക്ക പട്ടികയിലുള്ള 35 പേരും ഉള്‍പ്പെടെ 260 പേര്‍ക്കു കൂടി ക്വാറന്റീന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജില്ലയില്‍ ഇപ്പോള്‍ ആകെ 9590 പേര്‍ ക്വാറന്റീനില്‍ കഴിയുന്നുണ്ട്. ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍

സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍

  • അതിരമ്പുഴയിലെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ അതിരമ്പുഴ സ്വദേശിനി(45)
  • അതിരമ്പുഴ സ്വദേശി(29)
  • മീനടം സ്വദേശി(20)
  • നേരത്തെ രോഗം സ്ഥിരീകരിച്ച ടിവിപുരം സ്വദേശിയുടെ ഒന്നര വയസുള്ള ആണ്‍കുട്ടി
  • കോട്ടയത്തെ വൈദികന്‍(48)
  • പനച്ചിക്കാട്ടെ വൈദികന്‍(57)
  • ഏറ്റുമാനൂരില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഏറ്റുമാനൂര്‍ സ്വദേശി(72)
  • ഏറ്റുമാനൂരില്‍ ജോലിചെയ്യുന്ന പായിപ്പാട് സ്വദേശി(32)
  • ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(25)
  • ഏറ്റുമാനൂര്‍ സ്വദേശി(56)
  • ചങ്ങനാശേരി ബോട്ട് ജെട്ടിയിലെ ഓട്ടോ ഡ്രൈവറായ വാഴപ്പള്ളി സ്വദേശി(49)
  • പാറത്തോട് സ്വദേശി(48)

വിദേശത്ത് നിന്ന് വന്നവര്‍

  • സൗദി അറേബ്യയില്‍നിന്ന് ജൂലൈ 27ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന ചങ്ങനാശേരി വാഴപ്പള്ളി സ്വദേശി(56)
  • അമേരിക്കയില്‍നിന്നും ജൂലൈ എട്ടിന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം കോട്ടമുറി സ്വദേശി(30)
  • ദുബായില്‍നിന്നും ജൂലൈ 29ന് എത്തി ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന തൃക്കൊടിത്താനം സ്വദേശി(55)

Story Highlights covid confirmed 15 persons In Kottayam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here