കോൺഗ്രസ് അധ്യക്ഷപദം ഗാന്ധികുടുംബത്തിന് പുറത്തുള്ള ആളിന് കൈമാറണം എന്ന വാദത്തെ എതിർക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ബ്രിഗേഡ്

അധ്യക്ഷപദം ഗാന്ധികുടുംബത്തിന് പുറത്തുള്ള ആളിന് കൈമാറണം എന്ന വാദത്തെ എതിർക്കാൻ പുതിയ തന്ത്രവുമായി രാഹുൽ ബ്രിഗേഡ്. ഗാന്ധികുടുമ്പം സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന പ്രചരണം രാഹുൽ ബ്രിഗേഡ് ആരംഭിച്ചു. ജനുവരി ആദ്യവാരം രാഹുൽ ഗാന്ധിയെ കോൺഗ്രസ് അധ്യക്ഷപദവിയിൽ തിരികെ എത്തി്ക്കാനുള്ള ശ്രമങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമാണ് ഈ നീക്കം.
സോണിയാ ഗാന്ധിക്ക് കാലവധി കഴിഞ്ഞിട്ടും താത്ക്കാലിക അധ്യക്ഷ പദവി ഒഴിയാൻ സാധിച്ചിട്ടില്ല. സ്ഥിര അധ്യക്ഷൻ എഐസിസി ആസ്ഥാനത്ത് ചുമതല എൽക്കാത്തതാണ് കാരണം. രാഹുൽ ഗാന്ധി അധ്യക്ഷപദം ഏറ്റെടുക്കാത്ത സാഹചര്യത്തിൽ ഗാന്ധി കുടുംബത്തിന് പുറത്തുള്ളവരെ ഇതിനായി നിയോഗിക്കണം എന്ന വാദം ഇതിനോടകം ഒരു വിഭാഗം ഉയർത്തിക്കഴിഞ്ഞു. ഗാന്ധി കുടുംബം അധ്യക്ഷപദം പുറത്തേക്ക് പോകാതിരി്ക്കാൻ ശ്രമം നടത്തുന്നു എന്ന പ്രതീതി ഇതിനകം ഈ പ്രചരണം ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട്. ഒരു പരിധിവരെ മറ്റാരെങ്കിലും അധ്യക്ഷനാകട്ടെ എന്ന് പോലും ഈ സാഹചര്യത്തിൽ അവർ ചിന്തിക്കുന്നതായാണ് സൂചന. പ്രിയങ്കാ ഗാന്ധിയുടെ ഇക്കാര്യത്തിലെ പ്രതികരണം ഇതിനുള്ള തെളിവായി രാഹുൽ ബ്രിഗേഡ് കാണുന്നു. ഈ സാഹചര്യത്തിലാണ് എതിർ പ്രചരണവുമായി അവർ രംഗത്തെത്തിയത്. ജനുവരി ആദ്യവാരം രാഹുലിനെ അധ്യക്ഷസ്ഥാനത്ത് മടക്കി കൊണ്ടുവരികയാണ് ലക്ഷ്യം. ഗാന്ധികുടുമ്പം സ്ഥാനമാനങ്ങൾക്ക് വേണ്ടി ഒരിക്കലും ശ്രമിച്ചിട്ടില്ലെന്ന വാദം സ്ഥാപി്ക്കാനുള്ള നീക്കം ഇവർ ശക്തമാക്കി. രാഹുൽ ഗാന്ധി രണ്ടാം യുപിഎ കാലത്ത് പ്രധാനമന്ത്രി ആകാൻ ലഭിച്ച അവസരം വേണ്ടെന്ന് വച്ചതായി കോൺഗ്രസ് വക്താവ് ശക്തിസിംഗ് ഗോഹിൽ വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തി. ഗാന്ധി കുടുംബത്തിന് പുറത്തുള്ളയാൾ അധ്യക്ഷനാകണം എന്ന വാദം തള്ളിയായിരുന്നു പ്രതികരണം.
രണ്ടാം യുപിഎ കാലത്ത് തനിക്ക് ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടായപ്പോൾ മൻ മോഹൻ സിംഗ് ആണ് പ്രധാനമന്ത്രി പദം എറ്റെടുക്കാൻ രാഹുൽ ഗാന്ധിയോട് അഭ്യർത്ഥിച്ചത്. കൈയ്യിൽ വന്ന പ്രധാനമന്ത്രിപദം രാഹുൽ സ്വീകരിക്കാൻ വിസമ്മതിച്ചെന്നും കാലാവധി പൂർത്തിയാക്കണമെന്ന് മൻ മോഹൻസിംഗിനോട് അഭ്യർത്ഥി്ക്കുകയാണ് ചെയ്തതെന്നും ശക്തിസിംഗ് ഗോഹിൽ വ്യക്തമാക്കി.
Story Highlights – rahul gandhi,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here