Advertisement

ലക്ഷ്മിയമ്മയ്ക്ക് വീടൊരുങ്ങുന്നു; സഹായവാഗ്ദാനവുമായി നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ്; 24 ഇംപാക്ട്

August 31, 2020
Google News 2 minutes Read
home for lakshmi amma 24 impact

ലക്ഷ്മിയമ്മയുടെ കണ്ണീർ തോരുന്നു. തലചയ്ക്കാൻ അടച്ചുറപ്പുള്ളവീട് എന്ന സ്വപ്‌നം ഈ ഓണനാളിൽ പൂവണിയുകയാണ്. ദി നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെയാണ് ലക്ഷ്മയമ്മയ്ക്ക വീടൊരുക്കുന്നത്. ലക്ഷ്മിയമ്മയുടെ ദുരിതക്കാഴ്ചകൾ ട്വന്റിഫോർ ന്യൂസ്.കോമാണ് പുറത്തുവിട്ടത്.

രണ്ടര സെന്റിൽ ഷീറ്റ് വലിച്ചു കെട്ടി മറച്ച കൂരയായിരുന്നു ലക്ഷ്മിയമ്മയുടേത്. മഴപെയ്താൽ പുറത്തും അകത്തും വെള്ളം നിറയും. അടച്ചുറപ്പുള്ള വാതിൽ ഇല്ലാത്തതിനാൽ ഇഴജന്തുക്കളേയും ഭയന്നാണ് ജീവിതം. ശക്തമായ ഒരു കാറ്റു വീശിയാൽ വീട് നിലംപൊത്തും. ഈ അവസ്ഥയാണ് ട്വന്റിഫോർ തുറന്നുകാട്ടിയത്.

കായംകുളം മാർക്കറ്റിൽ ചുമട്ടു തൊഴിലാളിയായിരുന്നു ലക്ഷ്മിയമ്മുടെ ഭർത്താവ് നാണു. 30 വർഷം മുൻപ് അദ്ദേഹം മരിച്ചു. കശുവണ്ടി ഫാക്ടറിയിൽ ജോലി നോക്കിയാണ് നാല് ആൺമക്കളേയും മകളേയും ലക്ഷ്മിയമ്മ വളർത്തിയത്. അഞ്ച് സെന്റ് സ്ഥലം ഉണ്ടായിരുന്നതിൽ രണ്ടര സെന്റ് സ്ഥലം മകളുടെ വിവാഹത്തിനായി വിറ്റു. ബാക്കിയുള്ള സ്ഥലത്ത് വീട് വയ്ക്കുന്നതിനായി 1995ൽ നഗരസഭയിൽ നിന്ന് 7500 രൂപ വായ്പയെടുത്തു. ഇഎംഎസ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി വീട് വയ്ക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാൽ കുടിശികയും പിഴ പലിശയുമടക്കം ഒരു ലക്ഷത്തോളം രൂപ കടമായി. പ്രമാണം നഗരസഭയിലായതിനാൽ പ്രധാനമന്ത്രിയുടെ ഭവനദാന പദ്ധതിയിലും ഉൾപ്പെടുത്താൻ കഴിയുന്നില്ല.

https://www.facebook.com/24onlive/videos/1611934032298366/

ഇളയ മകൻ രോഗം ബാധിച്ച് മരിച്ച ശേഷം ലക്ഷ്മിയമ്മ ഒറ്റയ്ക്കായി. ജീവിതത്തിന്റെ നല്ലൊരു ഭാഗവും മക്കൾക്ക് വേണ്ടി മാറ്റിവച്ച ലക്ഷ്മിയമ്മയെ, സ്വന്തം കാലിൽ നിൽക്കാമെന്നായപ്പോൾ മക്കൾ കൈയൊഴിഞ്ഞു. പ്രായാധിക്യത്തിന്റെ അസുഖങ്ങളേക്കാൾ ലക്ഷ്മിയമ്മയെ അലട്ടുന്നതും മക്കളുടെ അവഗണനയാണ്. താൻ മരിച്ചതായാണ് മക്കൾ കണക്കാക്കുന്നതെന്നാണ് ലക്ഷ്മിയമ്മ പറയുന്നത്.

ആരോരും ആശ്രയത്തിനില്ലാത്ത ലക്ഷ്മിയുടെ കദനകഥ ട്വന്റിഫോർ റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കകമാണ് സഹായഹസ്തവുമായി ദി നാഷണൽ കൗൺസിൽ ഓഫ് കേരള ഹിന്ദു ഹെറിറ്റേജ് യുകെ എത്തിയത്.

Story Highlights home for lakshmi amma 24 impact

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here