അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം; സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി

അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിൽ കടുത്ത പ്രചാരണം നടത്തി പ്രസിഡന്റ് ഡോണൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനും. തെരഞ്ഞെടുപ്പിന് മുമ്പുള്ള പോൾ ഫലങ്ങൾ ജോ ബൈഡന് അനുകൂലമാണ്. അതേസമയം, തെരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.
തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, പ്രസിഡന്റ് ഡോണൾഡ് ട്രംപ് ലോവ, മിഷിഗൺ, നോർത്ത് കരോലിന, ജോർജിയ, ഫ്ളോറിഡ എന്നീ അഞ്ച് ബാറ്റിൽഗ്രൗണ്ട് സംസ്ഥാനങ്ങളിലെ റാലികളിലാണ് പങ്കെടുത്തത്. തന്റെ പ്രസംഗത്തിലുടനീളം ബൈഡനെ കുറ്റപ്പെടുത്തിയ ട്രംപ്, ജയിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ പെൻസിൽവാനിയയിലാണ് പ്രധാനമായും പ്രചാരണം നടത്തിയത്. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ട്രംപിനെ രൂക്ഷമായി വിമർശിച്ച ബൈഡൻ, രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട തെരഞ്ഞെടുപ്പാണിതെന്ന് പറഞ്ഞു.
തെരഞ്ഞെടുപ്പിന് മുമ്പുള്ള പോൾ ഫലങ്ങൾ ജോ ബൈഡന് അനുകൂലമാണ്. ന്യൂയോർക്ക് ടൈംസും സിയന്ന കോളെജും സംയുക്തമായി നടത്തിയ പോളിൽ നാല് നിർണായക സ്വിങ് സ്റ്റേറ്റുകളിൽ ബൈഡൻ മുന്നിലാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എൻ.ബി.സി ന്യൂസ്, വാൾസ്ട്രീറ്റ് ജേണൽ എന്നിവ നടത്തിയ സർവേ ഫലങ്ങളിൽ പത്ത് ശതമാനം പോയന്റുകൾക്ക് ജോ ബൈഡൻ മുന്നിലാണെന്ന് കണ്ടെത്തി. അതേസമയം, തരഞ്ഞെടുപ്പിന് ശേഷമുണ്ടായേക്കാവുന്ന പ്രതിഷേധങ്ങൾ മുൻകൂട്ടി കണ്ട് രാജ്യത്തെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കിയിട്ടുണ്ട്.
Story Highlights – Just hours before the US presidential election; Security settings tightened
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here