Advertisement

മാസ്‌ക്ക് ധരിക്കാത്തതിന് ഇന്ന് കേസെടുത്തത് 7865 പേര്‍ക്കെതിരെ; നിരോധനാജ്ഞ ലംഘിച്ചതിന് 21 കേസും

November 4, 2020
Google News 3 minutes Read

മാസ്‌ക്ക് ധരിക്കാത്തതിന് സംസ്ഥാനത്ത് ഇന്ന് കേസെടുത്തത് 7865 പേര്‍ക്കെതിരെയാണ്. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 21 കേസുകളും രജിസ്റ്റര്‍ ചെയ്തു. 22 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം സിറ്റി നാല്, തിരുവനന്തപുരം റൂറല്‍ ഒന്ന്, കൊല്ലം റൂറല്‍ ഒന്ന്, ആലപ്പുഴ ഒന്ന്, കോട്ടയം ഒന്ന്, ഇടുക്കി രണ്ട്, എറണാകുളം റൂറല്‍ നാല്, തൃശൂര്‍ റൂറല്‍ ഒന്ന്, മലപ്പുറം മൂന്ന്, കോഴിക്കോട് സിറ്റി രണ്ട്, കണ്ണൂര്‍ ഒന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി ആറ്, തൃശൂര്‍ റൂറല്‍ അഞ്ച്, മലപ്പുറം രണ്ട്, കോഴിക്കോട് സിറ്റി ഒന്‍പത് എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.

കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 1335 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 506 പേരാണ്. 39 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7865 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റീന്‍ ലംഘിച്ചതിന് രണ്ട് കേസും രജിസ്റ്റര്‍ ചെയ്തു. ജില്ല തിരിച്ചുള്ള കണക്കു ചുവടെ. (കേസിന്റെ എണ്ണം, അറസ്റ്റിലായവര്‍, കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ എന്ന ക്രമത്തില്‍)

  • തിരുവനന്തപുരം സിറ്റി – 173, 15, 3
  • തിരുവനന്തപുരം റൂറല്‍ – 264, 175, 9
  • കൊല്ലം സിറ്റി – 221, 19, 14
  • കൊല്ലം റൂറല്‍ – 457, 1, 0
  • പത്തനംതിട്ട – 26, 27, 3
  • ആലപ്പുഴ- 38, 36. 1
  • കോട്ടയം – 8, 4, 0
  • ഇടുക്കി – 8, 1, 0
  • എറണാകുളം സിറ്റി – 0, 0, 0
  • എറണാകുളം റൂറല്‍ – 7, 17, 1
  • തൃശൂര്‍ സിറ്റി – 20, 33, 1
  • തൃശൂര്‍ റൂറല്‍ – 18, 22, 4
  • പാലക്കാട് – 7, 24, 1
  • മലപ്പുറം – 27, 37, 1
  • കോഴിക്കോട് സിറ്റി – 5, 9, 0
  • കോഴിക്കോട് റൂറല്‍ – 6, 13, 1
  • വയനാട് – 0, 0, 0
  • കണ്ണൂര്‍ – 2, 0, 0
  • കാസര്‍ഗോഡ് – 48, 73, 0

Story Highlights case registered against 7865 people for not wearing masks

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here