പൊലീസ് ആക്ട് ഭേദഗതിയെ ന്യായീകരിച്ച് മന്ത്രി എ.കെ ബാലൻ

പൊലീസ് ആക്ട് ഭേദഗതിയെ ന്യായീകരിച്ച് നിയമമന്ത്രി എ.കെ ബാലൻ. ഭേദഗതി മാധ്യമ സ്വാതന്ത്ര്യത്തേയോ വ്യക്തി സ്വാതന്ത്ര്യത്തേയോ ഹനിക്കുന്നതല്ല. ആശങ്കകൾ എല്ലാം പരിശോധിക്കും. ആക്ട് ദുരുപയോഗം ചെയ്യാതിരിക്കാനുള്ള എല്ലാ മുൻകരുതലും സ്വീകരിക്കുമെന്നും മന്ത്രി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു.
ഏത് നിയമത്തിന്റെയും കൂടപ്പിറപ്പാണ് ഇത്തരം ആശങ്കകൾ. അതുകൊണ്ട് നിയമം വേണ്ടെന്നുവയ്ക്കാൻ പറ്റുമോ? നിയമമില്ലാത്ത നാട്ടിൽ ആരാജകത്വം സൃഷ്ടിക്കലല്ലേ ഉണ്ടാകുകയെന്നും മന്ത്രി ചോദിച്ചു.
സൈബർ ആക്രമണങ്ങൾ തടയാൻ ലക്ഷ്യമിട്ടുള്ള പൊലീസ് ആക്ടിലെ പുതിയ നിയമം എല്ലാ മാധ്യമങ്ങൾക്കും ബാധകമായതോടെയാണ് വ്യാപകമായ എതിർപ്പ് ഉയർന്നത്. നിരവധി പേർ ഭേദഗതിക്കെതിരെ രംഗത്തുവന്നു. നിയമപ്രകാരം വ്യക്തികളെയോ ഒരു വിഭാഗം ആളുകളെയോ ഭീഷണിപ്പെടുത്തുന്നതോ അധിക്ഷേപിക്കുന്നതോ അപമാനകരമായതോ അപകീർത്തികരമായതോ ആയ കാര്യങ്ങൾ നിർമിക്കുന്നതും പ്രകടിപ്പിക്കുന്നതും പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും കുറ്റകരമായിരിക്കും. കുറ്റം തെളിഞ്ഞാൽ മൂന്ന് വർഷം തടവോ 1000 രൂപ പിഴയോ ഇവ ഒരുമിച്ചോ നേരിടേണ്ടിവരും.
Story Highlights – A K Balan, Police amendment act
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here