കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് എതിരായ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി

കാലിക്കറ്റ് സര്‍വകലാശാലയ്‌ക്കെതിരെ സിന്‍ഡിക്കേറ്റ് അഗം നല്‍കിയ പരാതിയില്‍ ഹൈക്കോടതി വിശദീകരണം തേടി. കാലിക്കറ്റ് സര്‍വകലാശാലയിലെ നിയമനങ്ങള്‍ക്ക് എതിരെയാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ പരാതി. ഹര്‍ജിയില്‍ വാദം കേട്ട കോടതി മാര്‍ച്ച് നാലിനകം വിശദീകരണം നല്‍കാന്‍ സര്‍വകലാശാല അധികൃതരോട് നിര്‍ദ്ദേശിച്ചു.
ബാക്ക്‌ലോഗുകള്‍ പരിഗണിക്കാതെയും സംവരണ ചട്ടങ്ങള്‍ പാടെ കാറ്റില്‍ പറത്തിയും യുജിസി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്ത തരത്തിലുള്ള നിയമനങ്ങളുമായാണ് സര്‍വകലാശാല മുന്നോട്ടുപോകുന്നതെന്നാണ് സിന്‍ഡിക്കേറ്റ് അംഗത്തിന്റെ ആരോപണം. ഇത് സംബന്ധിച്ച രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ രഹസ്യ സ്വഭാവം ഉണ്ടെന്നും തരാന്‍ കഴിയില്ലെന്നും വൈസ് ചാന്‍സിലര്‍ മറുപടി നല്‍കി. ഈ നിയമനങ്ങള്‍ക്കെതിരെ ചാന്‍സലറായ ഗവര്‍ണറെ സമീപിച്ചിട്ടുണ്ടെന്നും സിന്‍ഡിക്കേറ്റ് അംഗത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.
തുടര്‍ന്നാണ് മാര്‍ച്ച് നാലിനകം ഹര്‍ജിയില്‍ വിശദീകരണം നല്‍കാന്‍ കോടതി സര്‍വകലാശാലയോട് ആവശ്യപ്പെട്ടത്. സര്‍വകലാശാല അഭിഭാഷകയ്ക്ക് കോടതി ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് നാലിന് ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍വകലാശാലയുടെ വിശദീകരണം കോടതി കേള്‍ക്കും. അതിന് ശേഷം വിശദമായ വാദം കേള്‍ക്കാനാണ് കോടതി തീരുമാനം.
Story Highlights – Calicut University – High Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here