നികത്താനാവാത്ത നഷ്ടം; മകന്റെ ഓർമ്മകളിൽ ചക്കപ്പഴത്തിലെ സബീറ്റ ജോർജ്
രസകരമായ കുടുംബ നിമിഷങ്ങൾ സമ്മാനിച്ചു കൊണ്ടിരിക്കുന്ന, മിനിസ്ക്രീൻ പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ച പരിപാടിയാണ് ചക്കപ്പഴം. ചുരുങ്ങിയ കാലയളവിൽ തന്നെ പ്രേക്ഷകരുടെ പ്രിയ പരിപാടിയായി മാറാൻ ചക്കപ്പഴത്തിന് കഴിഞ്ഞു. അശ്വതി ശ്രീകാന്ത്, ശ്രീകുമാർ തുടങ്ങി പ്രേക്ഷകർക്ക് പരിചിതരായ താരങ്ങളെ പോലെതന്നെ കുഞ്ഞുണ്ണി, ലളിതാമ്മ, പൈങ്കിളി, കണ്ണൻ, സുമേഷ് എന്നീ കഥാപാത്രങ്ങളും പ്രേക്ഷകരുടെ ഇഷ്ടം നേടി കഴിഞ്ഞു.
അമ്മായിയമ്മയുടെ കുഞ്ഞു കുശുമ്പുകളും രസകരമായ കൗണ്ടറുകളുമൊക്കെയായി ശ്രദ്ധ നേടിയ കഥാപാത്രമാണ് ലളിതാമ്മയുടേത്. ലളിതാമ്മ എന്ന അമ്മ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സബീറ്റ ജോർജ് ആണ്. ഇപ്പോഴിതാ സബീറ്റ ജോർജ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പും ചിത്രവുമാണ് എല്ലാവരിലും സങ്കടം നിറയ്ക്കുന്നത്.
‘എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്‌സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. കണ്ണീര്‍ മൂടി കാഴ്ച മങ്ങിയതിനാല്‍ മമ്മിക്ക് കൂടുതലൊന്നും എഴുതാനാവുന്നില്ല’-
വേദനാജനകമായ മകനെക്കുറിച്ചുള്ള സബീറ്റയുടെ വാക്കുകളാണ് ഏവരിലും നൊമ്പരമായത് .
കോട്ടയം സ്വദേശിനിയായ സബീറ്റ ജോർജ് വിവാഹശേഷം ഇരുപതുവർഷമായി അമേരിക്കയിലാണ്. രണ്ടു മക്കളായിരുന്നു സബീറ്റയ്ക്ക്. എന്നാൽ ജനന സമയത്ത് തലയ്ക്ക് സംഭവിച്ച പരിക്ക് മൂലം മകൻ ഭിന്നശേഷിക്കാരനായി മാറുകയായിരുന്നു . പന്ത്രണ്ടാം വയസ്സിലാണ് മകൻ മരിച്ചത്. ഒരു മകളും കൂടിയുണ്ട് സബീറ്റയ്ക്ക്.
Story Highlights – actress sabitta george about son
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here