Advertisement

പാസിനായി പൊലീസ് വെബ്സൈറ്റില്‍ വന്‍ തിരക്ക്; 24 മണിക്കൂറില്‍ ലക്ഷംകടന്നു

May 9, 2021
Google News 1 minute Read

ലോക്ക്ഡൗണിൽ അത്യാവശ്യ കാര്യങ്ങള്‍ക്ക് പുറത്തിറങ്ങാനുള്ള ഓണ്‍ലൈന്‍ പാസിനായി വന്‍തിരക്ക്. വെബ്സൈറ്റ് നിലവില്‍വന്ന്, 24 മണിക്കൂറിനകം 1,75,125 പേരാണ് പാസിന് അപേക്ഷിച്ചത്. എന്നാല്‍, വളരെ അത്യാവശ്യക്കാരാണെന്ന് കണ്ടെത്തിയ 15,761 പേര്‍ക്ക് മാത്രമാണ് ആദ്യദിനം പാസ് അനുവദിച്ചത്.

ശനിയാഴ്ച വൈകുന്നേരം ആരംഭിച്ച വെബ്‌സൈറ്റിൽ രാത്രിയോടെ 40,000 അപേക്ഷകളാണ് എത്തിയത്.ഒരേസമയം 5,000 പേര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാവുന്ന തരത്തിലാണ് വെബ്‌സൈറ്റ് സജ്ജമാക്കിയിരുന്നത്.മണിക്കൂറുകള്‍ക്കുള്ളില്‍ 10,000ത്തിലേറെ പേര്‍ വെബ്സൈറ്റിലേക്ക് ഇരച്ചുകയറിയതോടെ പാസിനായി തയാറാക്കിയ ബി-സെയ്ഫ് സൈറ്റ് തകരാറിലായി. ഞായറാഴ്ച രാവിലെയോടെയാണ് സൈറ്റ് വീണ്ടും പൂര്‍വ സ്ഥിതിയിലാക്കിയത്. എന്നാല്‍ ഉച്ചയോടെ അപേക്ഷകരുടെ എണ്ണം 80,000 കടന്നതോടെ സൈറ്റ് വീണ്ടും മെല്ലപ്പോക്കിലായി.

ലഭിച്ച അപേക്ഷകളില്‍ 75,567 എണ്ണം പരിശോധനയിൽ ആണ്. 81,797 പേര്‍ക്ക് യാത്രാനുമതി നിഷേധിച്ചു.അപേക്ഷിക്കുന്നവര്‍ക്കെല്ലാം യാത്രാ പാസ് നല്‍കാനാകില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ അറിയിച്ചു. അപേക്ഷകരില്‍ ഭൂരിഭാഗവും അനാവശ്യ യാത്രക്കാരാണെന്നും ഒഴിവാക്കാനാകാത്ത യാത്രക്ക് മാത്രമേ പാസ് ഉള്ളൂവെന്നും അദ്ദേഹം അറിയിച്ചു.

വീട്ടുജോലിക്കാര്‍, നിര്‍മാണ തൊഴിലാളികള്‍, ശുചീകരണ തൊഴിലാളികള്‍, പ്രായമാവയവരെ വീടുകളിലെത്തി പരിചരിക്കുന്നവര്‍, അടിയന്തരമായി ദീര്‍ഘദൂരയാത്ര ചെയ്യേണ്ടവര്‍ എന്നിവര്‍ക്കാണ് പ്രധാനമായും പാസ് അനുവദിക്കുന്നത്. മരണം, അടുത്ത ബന്ധുവിെന്‍റ വിവാഹം, ആശുപത്രി യാത്ര തുടങ്ങിയ ഒഴിവാക്കാത്ത ആവശ്യങ്ങള്‍ക്കും പാസ് അനുവദിക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here