ഇടുക്കിയിലെ തോട്ടം മേഖലകളില്‍ മഴ തുടരുന്നു; വ്യാപക നാശനഷ്ടം

കനത്ത മഴയില്‍ ഇടുക്കിയില്‍ വ്യാപക നാശനഷ്ടം. കാല്‍വരി മൗണ്ട് എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. 20തോളം വീടുകള്‍ മഴയില്‍ തകര്‍ന്നുവെന്നും വിവരം. വട്ടവടയില്‍ ചികിത്സ കിട്ടാതെ ഹൃദ്രോഗി മരിച്ചു. മരം വീണ് ഗതാഗതം തടസപ്പെട്ടതിനാലാണ് രാജയെ (50) ആശുപത്രിയിലെത്തിക്കാനാവാഞ്ഞത്. കല്ലാര്‍കുട്ടി, പാംബ്ല ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും. ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറവായതിനാല്‍ ആശങ്കകളില്ല.
ഉടുമ്പന്‍ ചോലയില്‍ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു. തോട്ടംമേഖലയില്‍ മഴ തുടരുകയാണ്. വൈദ്യുതി പല മേഖലകളിലും തടസപ്പെട്ടിട്ടുണ്ട്. എന്‍ഡിആര്‍എഫ് സംഘം മേഖലകളിലുണ്ട്. അതേസമയം വീടുകളിലെ അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റണമെന്ന നിര്‍ദേശവുമായി കളക്ടര്‍ രംഗത്തെത്തി.
ഇടുക്കിയടക്കമുള്ള ഒന്‍പത് ജില്ലകളില്‍ ഇന്ന് റെഡ് അലേര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ടൗട്ടേ ചുഴലിക്കാറ്റ് 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ ചുഴലിക്കാറ്റായി മാറും. നാളെ രാത്രി വരെ ടൗട്ടേ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടെന്നാണ് കാലാവസ്ഥ മുന്നറിയിപ്പ്.
Story Highlights: idukki, rain
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here